ഹനോയ്: വിയറ്റ്നാമിലെ മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവിന് അഴിമതി കേസില്‍ 13 വര്‍ഷം തടവുശിക്ഷ. മുന്‍ പോളിറ്റ്ബ്യുറോ അംഗമായ ദിന് ല താങിനെയാണ് ശിക്ഷിച്ചത്. ദിന്‍ലാ നടത്തിയ സാമ്പത്തിക ദുര്‍വിനിയോഗം രാജ്യത്തെ എണ്ണ കമ്പനിയായ പെട്രോവിയറ്റ്നാമിന് വലിയ നഷ്ടം വരുത്തിവച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ.
പെട്രോ വിയറ്റ്നാമിന്റെ എക്സിക്യുട്ടീവായിരുന്ന ട്രിന് ക്സുവാനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ദിന് ലാ യ്ക്ക് പുറമേ 20 ഓളം പേര് കൂടി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷം മുതല്‍ ഒന്‍പത് വര്‍ഷം വരെയാണ് പലരുടെയും തടവുശിക്ഷ. ദിന് ലായുടെ നടപടി ഗുരുതരമായ നിയമലംഘനമാണെന്നും പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും പാര്‍ട്ടി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഊര്‍ജ, ബാങ്കിംഗ് മേഖലയിലെ പ്രമുഖര്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മേയില്‍ ലായെ പൊളിറ്റ് ബ്യുറോയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: