ഡമാസ്കസ്: അഫ്രിന് മേഖലയില്‍ തുര്‍ക്കി സേന നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 18 പേർ കൊല്ലപ്പെട്ടു. ആറു കുട്ടികളും സ്ത്രീകളും മരിച്ചവരില്‍ ഉൾപെടുമെന്ന് കുര്‍ദിഷ് പ്രവര്‍ത്തകര്‍ പറയുന്നു.
ശനിയാഴ്ചയാണ് മേഖലയില്‍ തുര്‍ക്കി വ്യോമാക്രമണവും ഷെല്ലിംഗും ആരംഭിച്ചത്. സിറിയയിലെ മനുഷ്യാവകാശ നീരിക്ഷണ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 16 പേര്‍ക്ക് പരുക്കേറ്റിരുന്നു. കുര്‍ദിഷ് പീപ്പീള്‍സ് പ്രൊട്ടക്ഷന്‍ സേനയിലെ നാല് പോരാളികളും കൊല്ലപ്പെട്ടു. തുര്‍ക്കി പിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മിയിലെ 10 പേര് ഇതിനകം കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: