ഗുവാഹത്തി: പാക്കിസ്ഥാനെ ശത്രുരാജ്യമായി ഇന്ത്യ കണക്കാക്കുന്നില്ലെന്നും എന്നാല്‍ പാക്കിസ്ഥാന് അതേ നയം ഇന്ത്യയോട് കാണിക്കാന്‍ സാധിക്കുന്നില്ലായെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ആസാമില്‍ നടന്ന ആര്‍എസ്എസ്സിന്റെ വന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന്ജദാര, ഹാരപ്പന്‍ സംസ്കാരങ്ങള്‍ ഇപ്പോള്‍ പാക്കിസ്ഥാനിലാണ്. ഇത് ഭാരതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ പാക്കിസ്ഥാനത് അംഗീകരിക്കുന്നില്ല. ഹിന്ദുത്വം അംഗീകരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് പാക്കിസ്ഥാന് വേറെ രാജ്യമായി നിലനില്‍ക്കുന്നതെന്നും ഭാഗവത് പറഞ്ഞു.
ബംഗ്ലാദേശിന്റെ കാര്യത്തിലും ഇത് ശരിയാണ്. ബംഗ്ലാദേശികള്‍ ബംഗ്ല ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും എന്ത്കൊണ്ടാണ് പ്രത്യേകരാജ്യമായി നിലനില്‍ക്കുന്നത്. ഹിന്ദുത്വത്തെ അവര്‍ക്ക് അംഗീകരിക്കുവാന്‍ സാധിക്കാത്തതുകൊണ്ടാണ്. ഭാഷ, മതം, ജീവിതരീതി, സമ്പ്രദായം തുടങ്ങി നാനാത്വത്തിനിടയിലും ഇന്ത്യയെ ഐക്യത്തോടെ നിലനിര്‍ത്തുന്നത് ഹിന്ദുത്വമാണ്. വൈവിധ്യത്തെ ഹിന്ദുത്വം അംഗീകരിക്കുന്നു. എന്നാല്‍ വിഭജനത്തെ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നത്.
അസം ബ്രഹ്മപുത്ര താഴ്വര, നാഗാലാന്‍ഡ്, മേഘാലയ എന്നിവ ഉള്‍പ്പെട്ട വടക്കന്‍ അസം മേഖലയുടെ നേതൃത്വത്തിലാണ് സമ്മേളനം നടത്തിയത്. ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍, പ്രമുഖ ആസാമീസ് നടന് പ്രഞ്ജാള്‍ സൈക്കിയ, ബിജെപി എംപി ഷിലാദിത്യ ദേവ്, നാഗലാന്‍ഡിലെ അന്ഗാമി ഗോത്ര രാജാവ് നിസ്താള് താള് എന്നിവരും വിവിധവിഭാഗങ്ങളില്‍പ്പെട്ട 20 ഗോത്ര തലവന്മാരും പ്രമുഖ രാഷ്ട്രിയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു. ആസം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ നിന്നായി അരലക്ഷത്തോളം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: