ന്യൂദല്‍ഹി: കോണ്‍ഗ്രസ് സഹകരണമാകാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ നയരേഖ കേന്ദ്ര കമ്മറ്റി തള്ളിയതില്‍ സിപിഎം ബംഗാള്‍ ഘടകത്തിന്റെ പ്രതിഷേധം ശക്തം. കേരള ഘടകത്തിന്റെ പിന്തുണയോടെ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖയാണ് കേന്ദ്ര കമ്മറ്റി അംഗീകരിച്ചത്. ബംഗാള്‍ ഘടകം യെച്ചൂരിയെയാണ് പിന്തുണച്ചത്.
കേരള ഘടകത്തിനും കാരാട്ടിനുമെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ബംഗാള്‍ ഇടതുമുന്നണി ചെയര്‍മാനും മുന്‍ സെക്രട്ടറിയുമായ ബിമന്‍ ബോസ് രംഗത്തെത്തി. രാഷ്ട്രീയ രേഖയെക്കുറിച്ചുള്ള ചോദ്യത്തിന് കേരളത്തില്‍ അന്വേഷിക്കൂവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചു. തിരുവനന്തപുരം എകെജി സെന്ററില്‍ ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം രോഷാകുലനായി.
തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആധിപത്യവും ബിജെപിയുടെ വളര്‍ച്ചയും ആശങ്കയിലാഴ്ത്തിയ ബംഗാള്‍ സിപിഎം പാര്‍ട്ടിയിലെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ശക്തരായ വക്താക്കളാണ്. കേരള ഘടകത്തിന്റെ അപ്രമാദിത്വത്തില്‍ അസ്വസ്ഥരാണ് ബംഗാള്‍ ഘടകം. പാര്‍ട്ടിക്ക് ഇനി നിലനില്‍പ്പ് വേണമെങ്കില്‍ കോണ്‍ഗ്രസുമായി ബന്ധം വേണമെന്ന് പരസ്യമായി നിലപാട് എടുത്തിട്ടുള്ളയാളാണ് ബിമന്‍ ബോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: