കണ്ണൂര്‍: വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് ഏറ്റ് പറഞ്ഞ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം വരമ്പത്ത് നൽകിയ കൂലിയായിരുന്നുവെന്നാണ് പി ജയരാജൻ ഏറ്റുപറഞ്ഞത്.
കഴിഞ്ഞ ദിവസം കണ്ണൂർ ധർമ്മടത്ത് സി.പി.എം സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ജയരാജന്റെ ഈ വെളിപ്പെടുത്തൽ. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനെ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ തലശ്ശേരി പട്ടണത്തില്‍ വച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ച് തല തല്ലിപ്പൊളിച്ചു. അതിന്റെ തിരിച്ചടിയെന്നോണമാണ് പത്തുമിനിറ്റിനുശേഷം രാമകൃഷ്ണന് എന്ന ആര്‍എസ്എസ് പ്രവര്ത്തകന് ആക്രമിക്കപ്പെട്ടത്’ എന്നാണ് ജയരാജന് പറഞ്ഞത്.
കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിന് വരമ്പത്ത് കൂലിയായിരുന്നു രാമകൃഷ്ണന് നേരെയുണ്ടായ ആക്രമണം എന്നും ജയരാജന് പറഞ്ഞു. എന്നാല്‍ ‘ആര്‍എസ്എസുകാര്‍ ആക്രമിച്ച് തല തല്ലിപ്പൊളിച്ച’തായി പറയപ്പെടുന്ന കോടിയേരി ബാലകൃഷ്ണന് ഏതാശുപത്രിയിലാണ് ചികിത്സ തേടിയതെന്നും, ഏത് പോലീസ് സ്റ്റേഷനിലാണ് കോടിയേരി ബാലകൃഷ്ണന് ആക്രമിക്കപ്പെട്ടതായുള്ള കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വിശദീകരിക്കാന്‍ ജയരാജന് തയാറായില്ല.
1969 ഏപ്രില്‍ 28ന് ആയിരുന്നു തലശ്ശേരിയിലെ ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷകനായിരുന്ന രാമകൃഷ്ണന് ആക്രമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: