ന്യൂദല്‍ഹി: ഇരട്ടപദവി വിഷയം ചോദ്യം ചെയ്ത് പുതിയ ഹര്‍ജി ആആദ്മി പാര്‍ട്ടി ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 20 എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനത്തിനു പിന്നാലെ ഇതിനെതിരെ നല്കിയ ഹര്‍ജി കഴിഞ്ഞദിവസം എഎപി പിന്‍വലിച്ചിരുന്നു.
അയോഗ്യരാക്കിയ നടപടിക്കെതിരെ പൊതുപിന്തുണ ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനിഷ് സിസോഡിയ തുറന്നകത്തെഴുതിയിരുന്നു. ദല്‍ഹിയിലെ എഎപി മുന്നേറ്റത്തെ തടയാനുള്ള കേന്ദ്രനീക്കമാണിതെന്നും രാജ്യത്തുടനീളം മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഉയര്‍ന്നുവരുന്ന ജനപിന്തുണയെ കേന്ദ്രം ഭയക്കുന്നുവെന്നും മനിഷ് സിസോഡിയ ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
ഇരട്ടപദവിവഹിച്ചുവെന്നതിന്റെ പേരില്‍ അയോഗ്യരാക്കിയ നടപടി തെറ്റാണെന്നും എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവോ വാഹനങ്ങളോ ശമ്പളമോ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎപിയെ അനുകൂലിച്ചുകൊണ്ട് ശിവസേനയും രംഗത്തുവന്നു. വിഷയത്തില്‍ എഎപിക്ക് അനുകൂലതീരുമാനം ഉണ്ടായില്ലെങ്കില്‍ ആറുമാസത്തിനകം 20 സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: