ന്യൂദല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴു പേരെ മോചിപ്പിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നു മാസത്തില്‍ നിലപാടറിയിക്കണം.
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളന്, മുരുകന്, ശാന്തന്, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ വിടാന്‍ തമഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് 2016 മാര്‍ച്ച് രണ്ടിന് കത്തെഴുതിയിരുന്നു. 24 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞ ഇവരെ മോചിപ്പിക്കാന്‍ തയാറാണെന്നറിയിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന് ഇങ്ങനെ മോചിപ്പിക്കാന്‍ അധികാരമില്ലെന്ന് വിശദീകരിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പ് കത്തിന് മറുപടി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: