ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ജക്കാര്‍ത്തയുടെ തെക്ക് 130 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ഭൂചലനം ഏതാനും മിനിട്ടുകള്‍ നീണ്ടു നിന്നതായും കെട്ടിടങ്ങളില്‍ നിന്നും ജനങ്ങള്‍ പുറത്തിറങ്ങിയതായും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.. റോഡുകളില്‍ ജനങ്ങള്‍ ഇപ്പോഴും തമ്പടിച്ചിരിക്കുകയാണെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ജക്കാര്‍ത്തയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: