കൊച്ചി: അഖില കേസില്‍ അബൂബക്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. അബൂബക്കറിന്റെ നേതൃത്വത്തിലാണ് സത്യസരണിയിലേക്കും പിന്നീട് സൈനബയുടെ കൈകളിലേക്കും അഖിലയെ എത്തിച്ചത്.
കേസന്വേഷിക്കുന്ന എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. എല്ലാ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍ഐഎ പ്രത്യേക കോടതി അബൂബക്കറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അഖിലയുടെ സത്യസരണി പ്രവേശനം, സൈനബയുമായുള്ള ബന്ധം, നിയമനടപടികളിലെ പങ്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ആരായുന്നത്.
സേലത്ത് അഖിലയുടെ സഹപാഠികളായിരുന്ന ജസീന, ഫസീന എന്നിവരുടെ അച്ഛനാണ് അബൂബക്കര്‍. അതേസമയം അഖിലകേസ് പരിഗണിച്ച സുപ്രീംകോടതി കേസില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാമെന്ന് അറിയിച്ചു.ഷെഫിന് ജഹാന് ഭീകരവാദ ബന്ധം ഉണ്ടോ എന്നുള്ള കാര്യം അന്വേഷിക്കണം.
കേസില്‍ അഖിലയോട് കക്ഷി ചേരാനും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: