ന്യൂദല്‍ഹി : ആം ആദ്മി എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കുന്നതിന് പാര്‍ട്ടിക്ക് രണ്ട് അവസരങ്ങള്‍ നല്‍കിയിരുന്നുവെന്ന് പുതുതായി ചുമതലയേറ്റ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഓം പ്രകാശ് റാവത്ത്. അവസരങ്ങള്‍ ആപ്പ് എംഎല്‍എമാര്‍ ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍28 നും നവംബര്‍ 2 നും ആം ആദ്മിയുടെ 20 എംഎല്‍എമാര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നു. അതില്‍ രേഖാമൂലമുള്ള മറുപടി സമര്‍പ്പിക്കാന്‍ ഇലക്ഷന് കമ്മിഷന് ആവശ്യപ്പെട്ടിരുന്നു. അങ്ങനയെങ്കില്‍ ആം ആദ്മിയുടെ വിശദീകരണം കേള്‍ക്കാന്‍ കമ്മിഷന് തീയതി നിശ്ചയിക്കുമായിരുന്നു. എന്നാല്‍ കമ്മിഷന് നിലവില്‍ അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് അവര്‍ പറഞ്ഞത്. പുതിയതായി ഒന്നും പറഞ്ഞില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
2015 മാര്‍ച്ചിലാണ് ആപ്പ് എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി അരവിന്ദ് കേജ്രിവാള് സര്‍ക്കാര്‍ നിയമിക്കുന്നത്. ഈ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടുകയും എംഎല്‍എമാരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: