കൊച്ചി: പോലീസ് കസ്റ്റഡിയിലില്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് (27) കൊല്ലപ്പെട്ട കേസ് എത്രയും വേഗം സിബിഐ ഏറ്റെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി പ്രമീള നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും സിബിഐയുടെ അഭിഭാഷകന് അറിയിച്ചു. തുടര്‍ന്നാണ് വേഗം കേസ് ഏറ്റെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. സിബിഐ അന്വേഷണത്തിന് ജനുവരി 19ന് വിജ്ഞാപനമിറക്കിയെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചു. സിബിഐ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച് ജൂണ്‍ ഏഴിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.
2014 മേയ് 20നാണ് ശ്രീജീവ് കൊല്ലപ്പെട്ടത്. ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിബിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: