ന്യൂദല്‍ഹി: വൈക്കം സ്വദേശി അഖിലയെ മതംമാറ്റിയ കേസില്‍ എന്‍ഐഎ അന്വേഷണം നിര്‍ത്തണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അഖിലയെ കക്ഷി ചേര്‍ക്കാനുള്ള ഷെഫിന് ജഹാന്റെ അപേക്ഷയില്‍ ഹാജരായ അഭിഭാഷകന് കപില്‍ സിബലാണ് ഈ ആവശ്യം ഉന്നയിച്ച്.
കൊടുംക്രിമിനലായ ചാള്‍സ് ശോഭരാജ് ജയിലില്‍ കിടക്കുമ്പോള്‍ വരെ വിവാഹം കഴിച്ചതാണെന്ന് സിബല്‍ കോടതിയെ ഓര്‍മ്മിപ്പിച്ചപ്പോള്‍ അതും അയാളുടെ അഭിഭാഷകയെ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.
ക്രിമിനല്‍ ലക്ഷ്യത്തോടെ തന്റെ മകളെ തട്ടിയെടുക്കുകയായിരുന്നെന്നും അച്ഛനായ അശോകനാണ് യഥാര്‍ത്ഥത്തില്‍ ഇരയായതെന്നും അശോകന് വേണ്ടി ഹാജരായ മാധവ് ധവാന് വാദിച്ചു. തന്റെ മകളെ ഇതേപോലെ വിട്ടുകൊടുത്തപ്പോള്‍ അവളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയെന്ന് തിരുവനന്തപുരം സ്വദേശിനി ബിന്ദുവിന് വേണ്ടി ഹാജരായ മോണിക്ക അറോറയും വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: