പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ, തുലാപ്പള്ളി, ജില്ലയിലെ ഇതര സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ ഭക്ഷണവില പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ നിശ്ചയിച്ചു.
ചായയ്ക്കും കാപ്പിക്കും സന്നിധാനത്ത് എട്ടും പമ്പയിലും നിലയ്ക്കലും 7.50 രൂപയും മറ്റു സ്ഥലങ്ങളില്‍ ഏഴു രൂപയും. കടുംകാപ്പിക്കും കടുംചായയ്ക്കും എല്ലാ സ്ഥലങ്ങളിലും 5.50 രൂപ. മധുരമില്ലാത്ത ചായയ്ക്കും കാപ്പിക്കും സന്നിധാനത്ത് ഏഴും പമ്പ, നിലയ്ക്കല്‍, ളാഹ, തുലാപ്പള്ളി എന്നിവിടങ്ങളില്‍ 6.50 രൂപയും മറ്റു സ്ഥലങ്ങളില്‍ ആറു രൂപയും.
ഇന്‍സ്റ്റന്റ് കാപ്പിക്ക് സന്നിധാനത്ത് പത്തും പമ്പയിലും നിലയ്ക്കലും ഒമ്പതും മറ്റ് സ്ഥലങ്ങളില്‍ 6.50 രൂപയും. ബ്രൂവിനും നെസ്കഫേയ്ക്കും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 12ഉം ളാഹയിലും തുലാപ്പള്ളിയിലും 10.50ഉം മറ്റ് സ്ഥലങ്ങളില്‍ 9.50 രൂപയും. ബോണ്വിറ്റയ്ക്കും ഹോര്‍ലിക്സിനും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 12.50 ഉം ളാഹയിലും തുലാപ്പള്ളിയിലും 11 ഉം മറ്റു സ്ഥലങ്ങളില്‍ പത്ത് രൂപയും.
പരിപ്പുവടയ്ക്കും ഉഴുന്നുവടയ്ക്കും എല്ലാ സ്ഥലങ്ങളിലും ഏഴ് രൂപ. പകുതി ഏത്തയ്ക്ക അപ്പത്തിന് സന്നിധാനത്ത് 7.50 രൂപയും മറ്റ് സ്ഥലങ്ങളില്‍ ഏഴ് രൂപയും. ബോണ്ടയ്ക്ക് എല്ലാ സ്ഥലങ്ങളിലും 6.50 രൂപ. ഒരു ദോശയ്ക്ക് സന്നിധാനത്ത് 6.50 രൂപയും മറ്റ് സ്ഥലങ്ങളില്‍ ആറൂ രൂപയും. ഒരു ഇഡ്ഡലിക്കും ഇതേ വിലയാകും. ഒരു ചപ്പാത്തിക്ക് എല്ലായിടത്തും ഏഴ് രൂപ. ഒരു പൂരിയ്ക്ക് സന്നിധാനത്ത് ഏഴ് രൂപയും മറ്റ് സ്ഥലങ്ങളില്‍ ആറ് രൂപയും. ഒരു പൊറോട്ടയ്ക്ക് സന്നിധാനത്ത് എട്ടും മറ്റു സ്ഥലങ്ങളില്‍ ഏഴ് രൂപയും.
നെയ്റോസ്റ്റിന് സന്നിധാനത്ത് 30ഉം മറ്റ് സ്ഥലങ്ങളില്‍ 28 രൂപയും. മസാലദോശയ്ക്ക് സന്നിധാനത്ത് 32ഉം മറ്റ് സ്ഥലങ്ങളില്‍ 30 രൂപയും. പീസ് മസാലയ്ക്ക് എല്ലായിടത്തും 15 രൂപ. പാലപ്പത്തിനും ഇടിയപ്പത്തിനും എല്ലായിടത്തും ആറ് രൂപ. ഉപ്പുമാവിന് എല്ലായിടത്തും 17.50 രൂപ. കടലക്കറിക്കും കിഴങ്ങുകറിക്കും എല്ലായിടത്തും 15 രൂപ.
രസം, പുളിശ്ശേരി, തോരന്‍, അച്ചാര്‍ എന്നിവ അടങ്ങിയ ഊണിന് സന്നിധാനത്ത് 42ഉം മറ്റ് സ്ഥലങ്ങളില്‍ 40 രൂപയും. സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അച്ചാര്‍ എന്നിവ അടങ്ങിയ പുഴുക്കലരി ഊണിനും ഇതേ വില നല്‍കണം. ആന്ധ്രാ ഊണിന് സന്നിധാനത്ത് 45 രൂപയും മറ്റ് സ്ഥലങ്ങളില്‍ 42 രൂപയും. വെജിറ്റബിള്‍ ബിരിയാണിക്ക് എല്ലായിടത്തും 40 രൂപ. പയര്‍, അച്ചാര്‍ ഉള്‍പ്പെടെ കഞ്ഞിക്ക് സന്നിധാനത്ത് 25ഉം മറ്റ് സ്ഥലങ്ങളില്‍ 20 രൂപയും. കപ്പയ്ക്ക് എല്ലായിടത്തും 20 രൂപ.
തൈര് സാദത്തിനും നാരങ്ങാ സാദത്തിനും സന്നിധാനത്ത് 37ഉം മറ്റ് സ്ഥലങ്ങളില്‍ 35 രൂപയും. തൈരിന് എല്ലായിടത്തും 10 രൂപ. 500 ഗ്രാം മില്‍മ തൈരിന് സന്നിധാനത്ത് 23ഉം പമ്പയിലും നിലയ്ക്കലും 22ഉം മറ്റ് സ്ഥലങ്ങളില്‍ 20 രൂപയും. 200 മില്ലി മില്‍മ സംഭാരത്തിന് സന്നിധാനത്ത് എട്ടും പമ്പയിലും നിലയ്ക്കലും ഏഴും മറ്റ് സ്ഥലങ്ങളില്‍ അഞ്ച് രൂപയും.
500 മില്ലി മില്‍മ സംഭാരത്തിന് സന്നിധാനത്ത് 20ഉം പമ്പയിലും നിലയ്ക്കലും 19ഉം മറ്റ് സ്ഥലങ്ങളില്‍ 15 രൂപയും. മില്‍മയുടെ 500 മില്ലി ഡബിള്‍ ടോണ്‍ഡ് പാലിന് സന്നിധാനത്ത് 19ഉം പമ്പയിലും നിലയ്ക്കലും 18 ഉം മറ്റ് സ്ഥലങ്ങളില്‍ 16ഉം രൂപ. 500 മില്ലി മില്‍മ ജഴ്സി പാലിന് സന്നിധാനത്ത് 20ഉം പമ്പയിലും നിലയ്ക്കലും 19.50ഉം മറ്റ് സ്ഥലങ്ങളില്‍ 17.50 രൂപയും. മില്‍മയുടെ മറ്റ് ഉത്പന്നങ്ങള്‍ക്ക് എംആര്‍പി വില നല്‍കണം.
തീര്‍ത്ഥാടകര്‍ക്ക് ന്യായമായ വിലയിലും ഗുണനിലവാരത്തിലും ഭക്ഷണം ലഭിക്കുന്നെന്ന് ഉറപ്പാക്കണമെന്ന് അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ പറഞ്ഞു. നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ഹോട്ടല്‍ ഉടമകള്‍ ഈടാക്കരുതെന്ന് ജില്ല കളക്ടര്‍ വി.എന്‍.ജിതേന്ദ്രന് പറഞ്ഞു.
അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് എച്ച്. സലിംരാജ്, ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബാലകൃഷ്ണപിള്ള, ജില്ല സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുന്ന ആര്. വിജയകുമാര്‍, ഹോട്ടല്‍ ഉടമ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: