നാഗ്പൂര്‍: രഞ്ജിട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭ ഇറാനി ട്രോഫി നിലനിര്‍ത്തി. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിങ്സില്‍ നേടിയ 95 റണ്‍സ് ലീഡാണ് നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയ്ക്ക് കിരീടവിജയമൊരുക്കിയത്. മത്സരം സമനിലയായി.
മുംബൈക്കും കര്‍ണാടകയ്ക്കും ശേഷം രഞ്ജിട്രോഫിയും ഇറാനി കപ്പും നിലനിര്‍ത്തുന്ന ആദ്യ ടീമാണ് വിദര്‍ഭ. 2014-15 സീസണിലാണ് കര്‍ണാടക ഈ നേട്ടം കൈവരിച്ചത്. അന്ന് കര്‍ണാടയ്ക്കായി കളിച്ച സതീഷിന്റെ മികവിലാണ് വിദര്‍ഭ മത്സരം സമനിലയാക്കിയത്.
ജേതാക്കള്‍ക്കുള്ള മുഴുവന്‍ സമ്മാനത്തുകയും പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന്് വിദര്‍ഭ ക്യാപ്റ്റന്‍ ഫായിസ് ഫൈസല്‍ പറഞ്ഞു.
അവസാന ദിനത്തില്‍ 280 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച വിദര്‍ഭ സതീഷിന്റെ മികവില്‍ അഞ്ചു വിക്കറ്റിന് 269 റണ്സിലെത്തിനില്ക്കെയാണ് മത്സരം അവസാനിപ്പിച്ചത്. ജയിക്കാന്‍ വിദര്ഭയ്ക്ക്് പതിനൊന്ന് റണ്‍സ് കൂടി മതിയായിരുന്നു. 104-ാം ഓവറില്‍ സതീഷ് 87 റണ്‍സുമായി പുറത്തായതിനെ തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാന്‍ ക്യാപ്റ്റന്മാരായ ഫസലും രഹാനെയും തീരുമാനിക്കുകയായിരുന്നു.
നാലാം നമ്പര്‍ ബാറ്റ്സ്മാനായ സതീഷ് 168 പന്തിലാണ് 87 റണ്‍സ് എടുത്തത്. ഈ സീസണില്‍ രഞ്ജിട്രോഫിയിലെ പതിനൊന്ന് മത്സരങ്ങളില്‍ 507 റണ്‍സ് നേടി. 33.80 ആണ് ശരാശരി. 2014-15 സീസണിലാണ് സതീഷ് കര്‍ണാടകയില്‍ നിന്ന് വിദര്‍ഭയില്‍ ചേക്കേറിയത്.
ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടി വിദര്‍ഭയുടെ സ്കോര്‍ ഉയര്‍ത്തിയ വാലറ്റക്കാരന് അക്ഷയ് കര്നേവാറാണ് കളിയിലെ കേമന്‍.
അവസാന ദിവസം ഒന്നിന് 37 റണ്‍സെന്ന സ്കോറിന് രണ്ടാം ഇന്നിങ്സ് തുടങ്ങിയ വിര്ഭയ്ക്ക് സഞ്ജയ്് (42), ടൈഡ് (72), സതീഷ് (87), കലേ (37) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്്.
സ്കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ 330, മൂന്ന് വിക്കറ്റിന് 374 ഡിക്ലയേഡ്, വിദര്‍ഭ: 425, അഞ്ചിന് 269.
പ്രതികരിക്കാൻ ഇവിടെ എഴുതുക: