അഹമ്മദാബാദ്: വികസനരാഷ്ട്രീയത്തിന്റെ തേര് തെളിച്ച് ബിജെപിയെ ഒരിക്കല്‍ കൂടി ഗുജറാത്തില്‍ അധികാരത്തിലെത്തിക്കാന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രചാരണ രംഗത്ത് മുന്നേറ്റം തുടരുമ്പോള്‍ കോണ്‍ഗ്രസിന്റെ മനക്കോട്ടകള്‍ തകരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലം രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് നരേന്ദ്രമോഡി ഇന്നലെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ പതനം ആസന്നമാണെന്നു ചൂണ്ടിക്കാട്ടിയ മോഡി കോണ്‍ഗ്രസ് ഭരണ-പ്രതിപക്ഷ രംഗങ്ങളില്‍ ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്നില്ലെങ്കില് പിന്നെന്തിനാണ് അഹമ്മദ് പട്ടേല്‍ ഗുജറാത്തില്‍ തമ്പടിച്ച് കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നതെന്ന് മോഡി ചോദിച്ചു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഹമ്മദ് പട്ടേലിനെ ഉയര്‍ത്തിക്കാട്ടാനുള്ള ധൈര്യം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പരിഹസിച്ചു. തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് കളിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പട്ടേലിന്റെ ഇടപെടലുകളും കോണ്‍ഗ്രസിനകത്തെ സീറ്റു തര്‍ക്കങ്ങളും പ്രചാരണത്തിലുടനീളം മോഡി ഉയര്‍ത്തിക്കാട്ടിയിരുന്നു.
വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്കുള്ള പാത ഗുജറാത്തില്‍ ഇല്ലാതായിക്കഴിഞ്ഞെന്ന് തന്റെ രണ്ടുപതിറ്റാണ്ടു നീളുന്ന ഭരണത്തിന്റെ വെളിച്ചത്തില്‍ പറയാന്‍ കഴിയുമെന്ന് മോഡി വ്യക്തമാക്കി. ഇന്ന് വികസനത്തിന്റെ രാഷ്ട്രീയത്തിനാണ് മേല്‍ക്കൈ. മുമ്പെന്നത്തെക്കാളും കനത്ത പരാജയമായിരിക്കും കോണ്‍ഗ്രസിന് ഇക്കുറി ഗുജറാത്തില്‍ നേരിടേണ്ടി വരിക. മറ്റു സംസ്ഥാനങ്ങളിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഗുജറാത്ത് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയതായി തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ തെളിയും. ഭരണത്തിലിരുന്നു മാത്രമല്ല പ്രതിപക്ഷത്തിരുന്നും പരാജയപ്പെടുന്നത് വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പതനത്തിന് കളമൊരുക്കും.
പ്രതിപക്ഷത്തിന് പ്രധാന റോള്‍ നിര്‍വഹിക്കാനുണ്ടെങ്കിലും നിഷേധാത്മക രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നോര്‍ക്കണം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി കോണ്‍ഗ്രസ് അതാണ് ചെയ്തിരുന്നത്. നിഘണ്ടുക്കളിലെ ഉപയോഗിക്കാന്‍ പാടില്ലാത്ത പദങ്ങള്‍ തനിക്കെതിരെ പ്രയോഗിച്ചു. ഗുജറാത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇഷ്ടമല്ല. നേരത്തെ സോഷ്യല്‍ മീഡിയകളിലൂടെ കോണ്‍ഗ്രസിന്റെ ഗുജറാത്ത് വിരുദ്ധ മനോഭാവത്തെ മോഡി നിശിതമായി വിമര്‍ശിച്ചിരുന്നു. ഗുജറാത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളാകട്ടെ, സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഷട്ടറുകള്‍ നിര്‍മിക്കുന്ന കാര്യങ്ങളിലാകട്ടെ കോണ്‍ഗ്രസിന് ഒരു നിലപാടു മാത്രമേ ഉള്ളൂ; ഗുജറാത്ത് വിരുദ്ധ നിലപാട്, മോഡി ആരോപിച്ചു.
ബിജെപിയുടെ പ്രകടനപത്രിക ഇന്ന് നരേന്ദ്രമോഡി അഹമ്മദാബാദില്‍ പുറത്തിറക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയും മറ്റു ദേശീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെ എല്‍.കെ.അദ്വാനി, അരുണ്‍ ജെയ്റ്റ്ലി, ഹിമാചല്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാല്‍ തുടങ്ങിയ നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തു. ദക്ഷിണ ഗുജറാത്തിലെ രാജ്പിപ്പ്ലയില് നിന്നും സൗരാഷ്ട്രയിലെ ഭാവ്നഗര്‍ വരെ ആറു യോഗങ്ങളില്‍ നരേന്ദ്രമോഡി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: