മോസ്കോ: റണ്‍വെയില്‍ നിന്നും തെന്നിനീങ്ങിയ റഷ്യന്‍ യാത്രാവിമാനം തകര്‍ന്ന് നാല് പേര് മരിച്ചു. മോസ്കോയില്‍ നിന്നും ചെക്ക് റിപ്പബ്ലിക്കില്‍നിന്നും വന്ന യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്നും തെന്നിത്തെറിച്ച വിമാനം വിമാനത്താവളത്തിനടുത്ത പ്രധാന റോഡിലേക്കാണ് തകര്‍ന്നു വീണത്.
റെഡ് വിംഗ് ടോപ്പ്ലോവ് 204 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്നും തെന്നിനീങ്ങിയ യാത്രാവിമാനം വിമാനത്താവളത്തിനടുത്തെ തിരക്കേറിയ റോഡില്‍ ചിതറിത്തെറിക്കുകയായിരുന്നു. 12 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പൈലറ്റടക്കം നാല് പേരാണ് അപകടത്തില്‍ മരിച്ചത്. ബാക്കിയുളളവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
നുക്കോവ വിമാനത്താവളത്തില്‍ ഇറങ്ങവെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ കോക്ക്പിറ്റടക്കമുളള ഭാഗങ്ങള്‍ റോഡില്‍ ഉഗ്ര ശബ്ദത്തോടെ ചിതറിവീണത് പരിഭ്രാന്തി പടര്‍ത്തി. വാഹന ഗതാഗതം നിയന്ത്രിച്ചാണ് തീയണച്ചത്. റണ്‍വേയില്‍ ദൃശ്യപരിധി കുറയ്ക്കുന്ന രീതിയില്‍ മുടല്മഞ്ഞുണ്ടായിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
200 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുളള ആധുനിക യാത്രാ വിമാനങ്ങളുട ശ്രേണിയിലുളള റഷ്യന്‍ വിമാനമാണ് ട്യുപ്ലോവ് 204.
പ്രതികരിക്കാൻ ഇവിടെ എഴുതുക: