ചിക്കാഗോ: മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരകില് ഒരാളായ തഹാവൂര്‍ ഹുസൈന് റാണയ്ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. പ്രവാചകന്റെ ചിത്രം പ്രസിദ്ധീകരിച്ച ഡാനിഷ് പത്രസ്ഥാപനത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസിലും ഭീകരസംഘടനയായ ലഷ്കറെ തോയ്ബയ്ക്ക് ആയുധങ്ങള്‍ വിതരണം ചെയ്ത കേസിലുമാണ് ശിക്ഷ.
14 വര്‍ഷത്തെ ജയില്‍ ശിക്ഷക്കു പുറമേ പിന്നീടുള്ള അഞ്ചുവര്‍ഷം റാണ നിരീക്ഷണത്തിലുമായിരിക്കും. ചിക്കാഗോ ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മോശം ആരോഗ്യാവസ്ഥ പരിഗണിച്ച് ഒമ്പത് വര്‍ഷത്തില്‍ താഴെയേ ശിക്ഷ നല്കാവൂവെന്ന റാണയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
52കാരനായ റാണ ഈ രണ്ടു കേസിലും കുറ്റക്കാരനാമന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ലക്ഷ്യകേന്ദ്രങ്ങള്‍ സംബന്ധിച്ചു ലഷ്കറിനു വിവരം കൈമാറിയ ഡേവിഡ് ഹെഡ്ലിയുടെ കൂട്ടാളിയാണു റാണ. പാക്കിസ്ഥാനില്‍ ജനിച്ച് കനേഡിയന്‍ പൗരത്വം സ്വീകരിച്ചയാളാണ് റാണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: