ന്യൂദല്‍ഹി: കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീ പീഡന കേസുകളുടെ എണ്ണം കുടുന്നതായി റിപ്പോര്‍ട്ട്. കേസിന്റെ എണ്ണം കൂടിയെങ്കിലും ശിക്ഷിക്കപ്പെടുന്ന കേസുകളുടെ കാര്യത്തില്‍ കേരളം വളരെ പിറകിലാണെന്ന് ദേശീയ ്രെകെം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2009 മുതല്‍ 2011വരെ കാലഘട്ടത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പീഡന കേസുകള്‍ 9232 എണ്ണമാണ്. അതില്‍ ശിക്ഷിക്കപ്പെട്ടത് 718 പേര് മാത്രവും. ഈ കാലയളവില്‍ രാജ്യത്താകമാനം 1,22,292 പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അവയില്‍ 27,408 പേര് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
മദ്ധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്, 19,618. ഇതില്‍ 6,091 പേര് ശിക്ഷിക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ 10,651 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ശിക്ഷ ലഭിച്ചത് 595 പേര്‍ക്ക്. മദ്ധ്യപ്രദേശില്‍ മൂന്നില്‍ ഒന്ന് എന്നനിലയില്‍ ശിക്ഷ നല്കിയപ്പോള് പത്തിലൊന്നു പ്രതികളെപ്പോലും ശിക്ഷിക്കാനായില്ല. കേരളത്തേക്കാള്‍ കഷ്്ടമാണ് മഹാരാഷ്ടയില്‍.കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതില്‍ തെറ്റില്ല. ഭരണ സംവിധാനത്തോടുള്ള വിശ്വാസമായി കണക്കാക്കാം. എന്നാല്‍ ഇത്തരം കേസുകളില്‍ ശിക്ഷ ലഭിക്കാതെ കുറ്റവാളികള്‍ രക്ഷപ്പെടുന്നതിന് കാരണം പ്രോസിക്യൂഷന്റെ അലംഭാവവും പൊലീസ് വേണ്ടവിധം തെളിവുകള്‍ ശേഖരിക്കാത്തതുമാണെന്നാണ്് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്.
ബലാത്സംഗ കേസുകളുടെ കാര്യത്തിലും ഏതാണ്ട് ഇതേരീതിയാണ്.രാജ്യത്ത് 2009-11 കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത് 68,000 ബലാത്സംഗ കേസുകളാണ് .ഇത്രയും കേസുകളില്‍ ശിക്ഷ ലഭിച്ചത് 16,000 പേര്‍ക്ക് മാത്രം. 2011 ല്‍ 24,206 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 5,724 പേര് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2010 ല്‍ 22,172 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 5,632 പേരാണ് ശിക്ഷിക്കപ്പെട്ടത്. 2009 ല്‍ 21,397 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 5,316 പേര് ശിക്ഷിക്കപ്പെട്ടു.
ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശില്‍ നിന്നാണ് 9,539. ഇതില്‍ 2,986 പേരെയാണ് ശിക്ഷിച്ചത്. 7,010 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പശ്ചിമബംഗാളില്‍ നിന്ന് ശിക്ഷിച്ചത് 381 പേരെ മാത്രമാണ്. കേരളത്തില്‍ ഈ കാലഘട്ടത്തില്‍ 2334 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
** പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: