ചെന്നൈ: ശിക്ഷാ കാലാവധിക്കു മുമ്പേ ജയില്‍ മോചിതയാക്കണമെന്നാവശ്യപ്പെട്ട്, രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി എസ്. നളിനി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വെല്ലൂര്‍ ജെയലിലാണ് നളിനി.
സമാനമായ ഹര്‍ജി സുപ്രീം കോടതിയില്‍ പരിഗണനയിലിരിക്കുകയാണെന്നതിനാല് ഈ ഹര്‍ജി പരിഗണിക്കുന്നില്ലെന്നായിരുന്നു കോടതി ഉത്തരവ്. ഭരണഘടനയിലെ 161-ാം അനുച്ഛേദ പ്രകാരം മാനുഷിക പരിഗണന നല്കി ഗവര്‍ണ്ണറുടെ അധികാരം വിനിയോഗിച്ച് വിട്ടയയ്ക്കണമെന്നായിരുന്നു നളിനിയുടെ ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: