കൊച്ചി: സ്ത്രീവിരുദ്ധ-ഹൈന്ദവ വിശ്വാസ വിരുദ്ധ നിലപാടിനെ തുടര്‍ന്ന് വായനക്കാര്‍ നിരോധനമേര്‍പ്പെടുത്തിയ മാതൃഭൂമിയുടെ വിശ്വാസ്യത വീണ്ടും തകരുന്നു. ബിജെപി അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയുടേതായി വന്ന വാര്‍ത്ത ശരിയല്ലെന്ന് അദ്ദേഹംതന്നെ നിഷേധിച്ചു.
”ഞാന്‍ പറഞ്ഞത് തെറ്റായി മാതൃഭൂമിയില്‍ വന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളും എന്‍എസ്എസും എസ്എന്‍ഡിപിയും ഒക്കെ ഇന്ന് ഈ പ്രശ്നത്തില്‍ ശക്തമായ നിലപാടുമായി രംഗത്തുവന്നിട്ടുള്ളത് നല്ലതാണെന്നുള്ള അഭിപ്രായമാണ് എനിക്കുള്ളത്. അതിനോട് പൂര്‍ണമായും യോജിക്കുന്നയാളാണ് ഞാന്‍,” ശ്രീധരന് പിള്ള പറഞ്ഞു.
ബിജെപി അധ്യക്ഷന്റെ ഫേസ്ബുക് പ്രതികരണം ഇങ്ങനെ:
” മാതൃഭൂമി പത്രത്തില്‍ എന്റെ ഫോട്ടോ സഹിതം, ”സംഘപരിവാര്‍ പ്രസ്ഥാനം പത്രം ബഹിഷ്കരിക്കാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ല,” എന്ന തരത്തില്‍ വന്നതായ വാര്‍ത്ത ശരിയല്ല. മാതൃഭൂമി പത്രം ബഹിഷ്കരിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനം എടുത്തിട്ടുണ്ടോ? എന്ന ചോദ്യത്തിന് അത്തരം തീരുമാനം എടുത്തിട്ടില്ല എന്നതായിരുന്നു എന്റെ മറുപടി.
മാതൃഭൂമി ഈ പ്രശ്നത്തില്‍ എടുത്ത നിലപാടുകളൊടുള്ള എന്റെ പ്രതിഷേധം ‘ചോദ്യം ഉത്തരം’ എന്ന മാതൃഭൂമി ചാനലിന്റെ തന്നെ പ്രോഗ്രാമില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.”
ക്ഷേത്രവിശ്വാസികളുടെയും സ്ത്രീകളുടെയും അഭിമാനം ഹനിച്ചുള്ള പ്രവര്‍ത്തനം തുടരുന്ന മാതൃഭൂമിയുടെ പുതിയ നടപടി കൂടുതല്‍ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: