ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ജമ്മു കശ്മീരില്‍ സാധാരണ നില ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോഴും സംസ്ഥാനത്തെ സ്ഥിതി സംബന്ധിച്ച് വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദ്. സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചതിന് ഇവർക്കെതിരെ സുപ്രീം കോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ പരാതി നല്‍കിയിട്ടുണ്ട്.
സായുധ സേന ജമ്മു കശ്മീരിലെ സാധാരണക്കാരുടെ വീടുകള്‍ കൊള്ളയടിക്കുകയാണെന്നും ആണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്നുവെന്നും ഷെഹ്ല അവകാശപ്പെട്ടിരുന്നു. കരസേന ഉദ്യോഗസ്ഥര്‍ ഷോപിയാനില്‍ നാല് പേരെ കസ്റ്റഡിയിലെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു. ജമ്മു കശ്മീര്‍ പോലീസ് നിസഹായരാണെന്നും കാര്യങ്ങള്‍ എല്ലാം അര്‍ദ്ധസൈനികരുടെ കൈകളിലാണെന്നും ഷെഹ്ല ട്വീറ്റ് ചെയ്തു.
എന്നാൽ ഷെഹ്ല റാഷിദ് ഉന്നയിച്ച പീഡന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കരസേന ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളില്‍ സംശയം സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് രാജ്യവിരുധസംഘടനകളും വ്യക്തികളുമാണെന്നും പറഞ്ഞു.
സ്ഥിരീകരിക്കാത്ത വിവരങ്ങളെ ആശ്രയിക്കരുതെന്ന് സര്‍ക്കാര്‍ അധികാരികള്‍ ജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസ് ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ മേഖലയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇടയ്ക്കിടെ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.
ജമ്മു കശ്മീരിലുടനീളം പ്രത്യേക സുരക്ഷാ പരിരക്ഷയുള്ളതിനാല്‍ വലിയ തരത്തിലുള്ള അക്രമണങ്ങള്‍ ഒരു ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 20ല്‍ താഴെ ആളുകള്‍ പങ്കെടുത്ത പ്രതിഷേധ സംഭവങ്ങള്‍ക്ക് അപ്പുറം മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
മേഖലയിലെ സ്ഥിതി സാധാരണ നിലയിലാണെന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീര്‍ ഗവര്‍ണറുടെ ഉപദേശകനുമായ കെ. വിജയ് കുമാര്‍ ഞായറാഴ്ച ദേശീയ മാധ്യമത്തിനൊട് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയോടും ഈ പുതിയ നിയമത്തിന് അദ്ദേഹം നന്ദി അറീച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: