ന്യൂദല്‍ഹി: ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നോബിള്‍ മാത്യുവിന്റെ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതി നടപടി. ഹര്‍ജി തള്ളിയ നടപടിയില്‍ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതവ് കെ.എം മാണി പറഞ്ഞു. ലോക്നാഥ് ബെഹ്റ വിജിലന്‍സ് മേധാവിയായ ശേഷം എല്ലാ കേസുകളും അവസാനിപ്പിക്കുകയാണെന്നും സംസ്ഥാന വിജിലന്‍സ് കാര്യക്ഷമമല്ലെന്നും ഹര്‍ജിയില്‍ നോബിള്‍ മാത്യു ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നോബിള്‍ മാത്യു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയും നോബിളിന്റെ ഹര്‍ജി തള്ളിയിരുന്നു.
മാണി ബാറുടമകളില്‍നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് അന്വേഷണം നടത്തിവരുന്നത്. ബാറുകള്‍ തുറക്കാന്‍ മാണി അഞ്ചു കോടി ആവശ്യപ്പെട്ടെന്നാണ് ബാര്‍ ഉടമയായ ബിജു രമേശിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: