ന്യൂദല്‍ഹി: ഗാന്ധിവധം വീണ്ടും അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുമോ? ഗോദ്സേയല്ല, ചുരുളഴിയാത്ത വന്‍ ഗൂഢാലോചന ഗാന്ധിവധത്തിനു പിന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിനവ് ഭാരത് സംഘടയ്ക്കു വേണ്ടി പങ്കജ് ഫഡ്നിസാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നിലപാടറിഞ്ഞ് ഇക്കാര്യത്തില്‍ ദുരൂഹതയില്ലെന്നും പുതിയ അന്വേഷണം ആവശല്പമില്ലെന്നും നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ പുതിയ തെളിവുമായി ഹര്ജിക്കാരന് കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഗോദ്സെ ഗാന്ധിയിലേക്ക് മൂന്ന് വെടിയുണ്ടയാണ് ഉതിര്‍ത്തത്. എന്നാല്‍ നാലാമതൊരു വെടിയുണ്ടയാണ് ഗാന്ധിയുടെ മരണത്തിനിടയാക്കിയതെന്നാണ് ഹര്‍ജിയിലെ വാദം. ജസ്റ്റീസ് എസ്.എ. ബോബ്ദേ, ജസ്റ്റീസ് എല്‍. നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ചില്‍ ഹര്ജിക്കാരന് പങ്കജ് ഫാഡ്നിസ് മുദ്രവെച്ച കവറില്‍ പുതിയ തെൡവ് കൊടുക്കാന്‍ തയ്യാറായി. രേഖകള്‍ ഇന്ത്യയില്‍ നിരോധിച്ചവയാണെന്നും അതിനാല്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് ആവശ്യം. രേഖകള്‍ക്ക് ഇന്ത്യയിലുള്ള പ്രകാശന-പ്രചാരണ വിലക്ക് നീക്കാന്‍ പങ്കജ് മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.
തനിക്ക് അമേരിക്കയിലെ ഒരു അറ്റോണിയില്നിന്ന് കിട്ടിയ വിവര പ്രകാരം, ഈ കേസില്‍ ഫോറന്‍സിക് വിവരങ്ങള്‍ ലഭ്യമാകുമെന്ന് ഉറപ്പുണ്ടെന്ന് പങ്കജ് കോടതിയെ അറിയിച്ചു. അന്ന് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച, വെടിയേറ്റ ഗാന്ധിജിയുടെ ചിത്രങ്ങളില്‍നിന്ന് മുറിവിന്റെ ആഴവും സ്വഭാവവും മറ്റു വിവരങ്ങളും കണ്ടെത്താവുന്ന ആധുനിക സംവിധാനങ്ങള്‍ ഉണ്ടെന്ന് യുഎസ് നിയമജ്ഞന് അറിയിച്ചിട്ടുണ്ടെന്നും പങ്കജ് വിവരിക്കുന്നു.
ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ആറിലേക്ക് കോടതി നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: