പനാജി: ഗോവ മുഖ്യമന്തി മനോഹര്‍ പരീഖറിന് പാന്‍ക്രിയാസില്‍ കാന്സറാണെന്നത് കുപ്രചാരണമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. ചില മുംബൈ പത്രങ്ങളാണ് ആദ്യം ഈ വാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാല്‍, വയറ്റില്‍ വേദനയെ തുടര്‍ന്ന് ഗോവ ആശുപത്രിയിലെ പരിശോധനക്കു ശേഷം കൂടുതല്‍ നിരീക്ഷണത്തിന് മുംബൈ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.
പാന്‍ക്രിയാസിന്റെ പ്രവര്‍ത്തന തടസമാണ് കാരണമെന്ന് കണ്ടെത്തി. എന്നാല്‍ കാന്‍സറാണെന്ന പ്രചാരണം ആര് എന്തടിസ്ഥാനത്തില്‍ നടത്തിയെന്നത് ദുരൂഹമാണ്.
മുഖ്യമന്ത്രി പ്രത്യേക പരിശോധനാ വിഭാഗത്തിലാണ്. പരീഖറിന്റെ അടുത്ത സുഹൃത്തും മുന്‍ എംപിയും പാഞ്ചജന്യ മുന്‍ എഡിറ്ററുമായ തരുണ്‍ വിജയ് ട്വിറ്ററില്‍ ഇങ്ങനെ എഴുതി: ”ചില മാദ്ധ്യമങ്ങളില്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖറിന്റെ ആരോഗ്യത്തെക്കുറിച്ച് ചില വാര്‍ത്തകള്‍ പ്രചരിച്ചു. ഞാനദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷന്‍ ഡ്യൂട്ടിയുമായി സംസാരിച്ചു. വാര്‍ത്തയില്‍ പറയുന്ന കാന്‍സര്‍ ബാധ അസത്യവും വ്യാജവുമാണെന്ന് സ്ഥിരീകരിച്ചു. നന്ദി. പ്രാര്‍ത്ഥന. എന്തുകൊണ്ട് ചില മാദ്ധ്യമ പ്രവര്‍ത്തകര്‍ ഇത്തരം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: