മലപ്പുറം: നിലമ്പൂര്‍ ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. മാവോയിസ്റ്റുകളുടെ ആക്രമണത്തെ പ്രതിരോധിച്ചപ്പോഴാണ് രണ്ടു പേര്‍ക്ക് വെടിയേറ്റത്. ശാസ്ത്രീയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിഗമനം. മാവോയിസ്റ്റു നേതാക്കളായ കുപ്പു ദേവരാജും അജിതയുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
വ്യാജ ഏറ്റുമുട്ടലെന്ന് തെളിയിക്കാന്‍ ഒരു രേഖയും പൊതുതെളിവെടുപ്പില്‍ ആരും ഹാജരാക്കിയില്ല. മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയാണ് മജിസ്റ്റീയല്‍ അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: