തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. വൈദ്യുതി മേഖലയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവിലെ സംവിധാനത്തില്‍ തന്നെ പ്രവര്‍ത്തനക്ഷമത കൂട്ടാനാകുമെന്നും ആര്യാടന് വ്യക്തമാക്കി. കെഎസ്ഇബി ഇപ്പോള്‍ 200 കോടി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പുനഃസംഘടനാ പദ്ധതിയില്‍ സംസ്ഥാനം പങ്കാളിയാകേണ്ടതുണ്ടെന്നും ആര്യാടന് പറഞ്ഞു.
വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള നീക്കം മറച്ചു വച്ചുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എ.കെ. ബാലനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിന് പിന്തുണയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ യോജിച്ച് പോരാടാമെന്നും അദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: