ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലിയുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി അറസ്റ്റില്‍. പ്രൈവറ്റ് ഡിറ്റക്ടീവും ദല്‍ഹി പോലീസിലെ കോണ്‍സ്റ്റബിളുമാണ് അറസ്റ്റിലായത്. ഇത് സംബന്ധിച്ച് ആഭ്യന്തരകാര്യമന്ത്രാലയത്തിന് ദല്‍ഹി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജയ്റ്റ്ലിയുടെ ഫോണ്‍ ചോര്‍ത്തിയതിന് പിന്നില്‍ വളരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നും ഇത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നും ദല്‍ഹി പോലീസ് മെട്രോ പോളിറ്റന്‍ മജിസ്ട്രേറ്റ് അപര്‍ണ സ്വാമിയ്ക്ക് മുന്നില്‍ വെളിപ്പെടുത്തി.
അറസ്റ്റിലായ പോലീസ് കോണ്‍സ്റ്റബിള്‍ അരവിന്ദ് ദബാസിന്റെ റിമാന്‍ഡ് കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഗൂഢാലോചനെയക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇത്തരത്തിലൊരു കൃത്യത്തിന് പ്രേരകമായ ഘടകമെന്താണെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. വിവിധ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ അരവിന്ദ് ദബാസാണ് പ്രൈവറ്റ് ഡിറ്റക്ടീവിന് കൈമാറിയത്. ഫോണ്‍ ചോര്‍ത്തല്‍ സംഭവുമായി ബന്ധപ്പെട്ട് അരവിന്ദ് ഉള്‍പ്പെടെ നാല് പേര് അറസ്റ്റിലായെന്നും സൂചനയുണ്ട്. ഇതിലൊരാള്‍ 2005 ല്‍ അമര്‍സിഗിന്റെ ഫോണ്‍ ചോര്‍ത്തിയ കേസിലെ പ്രതിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: