കോട്ടയം: ജില്ലയില്‍ സിപിഎമ്മില്‍ നിന്നും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. വിഭാഗീയത രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടുകയോ നിശബ്ദരാകുകയോ ചെയ്യുന്നത്. പാര്‍ട്ടിവിടുന്നവര്‍ സാധാരണപ്രവര്‍ത്തകര്‍ മാത്രമല്ല മുതിര്‍ന്ന നേതാക്കന്മാര് വരെയുണ്ട്. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഏരിയാ സെക്രട്ടറിമാര്‍ എന്നിങ്ങനെ മുതിര്‍ന്ന നേതാക്കന്മാരാണ് മറ്റു പാര്‍ട്ടികളില്‍ ചേക്കേറുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ശ്രമിച്ച ഉന്നതനേതാക്കന്മാരെ ധിക്കരിക്കാനും ഇവര്‍ മടികാണിച്ചില്ല. സിപിഎമ്മിന്റെ നേതാവായിരുന്ന രമേശിന്റെ നേതൃത്വത്തില്‍ നാട്ടകത്ത് നൂറോളം പ്രവര്‍ത്തകരാണ് സിപിഐയില്‍ ചേര്‍ന്നത്. ഏറ്റുമാനൂര്‍ നീണ്ടൂരില്‍ 75 ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗസ് എമ്മിലേക്കാണ് ചേക്കേറിയത്. വിഭാഗീയത രൂക്ഷമായ കടപ്ലാമറ്റത്ത് സമാന്തര പാര്‍ട്ടിയുണ്ടാക്കിയ സിപിഎം നേതാക്കന്മാര് സിപിഐയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുകയാണ്. വൈക്കത്ത് സിഐടിയുവിന്റെയും ഡിവൈഎഫ്ഐയുടെയും മുതിര്‍ന്ന 25 ഓളം പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഎം ആഹ്വാനം ചെയ്ത പല സമരപരിപാടികളും പരാജയപ്പെടുത്താന്‍ നേതാക്കന്മാര് തന്നെ കരുക്കള്‍ നീക്കിയത് വിവാദമായിരുന്നു. ജില്ലയില്‍ ആറോളം ഏരിയ കമ്മറ്റികളില്‍ രൂക്ഷമായ വിഭാഗീയത നിലനില്‍ക്കുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയത വര്‍ഗ്ഗ ബഹു ജനസംഘടനയിലേക്ക് പടരുന്നത് സിപിഎമ്മിനുള്ളില്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ സിഐടിയു ജില്ലാ തെരഞ്ഞെടുപ്പില്‍ വിഭാഗീയത പ്രവര്‍ത്തനം നടന്നതായി പാര്‍ട്ടിയുടെ തന്നെ റിപ്പോര്‍ട്ടിംഗില്‍ സൂചിപ്പിക്കുന്നു. മദ്യപിച്ച് നാട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഡിവൈഎഫ്ഐ പാര്‍ട്ടിക്ക് നാശമാണ് വരുത്തുന്നതെന്ന് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ വിഭാഗീയത അതിരൂക്ഷമാകുമെന്നും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുമെന്നാണ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: