മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്സ്റ്റുകളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘം തിരച്ചില്‍ തുടങ്ങി. തമിഴ്നാട് അതിര്‍ത്തിക്കടുത്തുള്ള മുണ്ടേരിയിലെ എസ്റ്റേറ്റില്‍ ഇന്നലെ സന്ധ്യയോടെയാണ് തോക്കുകളുമായി എത്തിയ യുവതി ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം അരിയും ഭക്ഷണ സാധനങ്ങളും എടുത്തുകൊണ്ടു പോയത്. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്ത്തിക്കുന്നിടെയാണ് നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
വനത്തോട് ചേര്‍ന്ന പ്രദേശത്ത് താമസിക്കുന്ന പുലിക്കോട്ടില്‍ ശാന്ത, മാതാവ് നാരായണി എന്നിവരാണ് ഇന്നലെ തോക്കുധാരികളായ സംഘത്തെ കണ്ടതായി ഇന്നലെ പൊലീസിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: