കോട്ടയം: രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പിലാക്കരുതെന്ന് ജസ്റ്റിസ് കെ.ടി തോമസ്. വധശിക്ഷ വിധിച്ച ബഞ്ചിന്റെ തലവനായിരുന്ന ജസ്റ്റിസ് കെ.ടി തോമസ് ആവശ്യപ്പെട്ടു. 22 വര്‍ഷം തടവില്‍ കിടന്നവരെ തൂക്കിലേറ്റിയാല്‍ അത് രണ്ടു ശിക്ഷ നല്കുന്നതിനു തുല്യമാകും. ഇതു ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിക്ഷ വിധിച്ചതിനു ശേഷം 22 വര്‍ഷം കടന്നു പോയി. ജീവപര്യന്തത്തേക്കാള്‍ ശിക്ഷ പ്രതികള്‍ ഇപ്പോള്‍ അനുഭവിച്ചു കഴിഞ്ഞു. ഇനി ശിക്ഷ നടപ്പാക്കുന്നത് മനുഷ്യത്വപരമാണ്. പ്രതികളുടെ സ്വഭാവം നോക്കണമെന്ന ഉത്തരവും ഇക്കര്യത്തില്‍ പരിശോധിക്കണം. 2010ല്‍ ഇത് സംബന്ധിച്ച വിധിയുണ്ട്. ഈ വിധി രാജീവ് ഗാന്ധി വധക്കേസിലും ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: