ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെ ന്യായീകരിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് രംഗത്ത്. കുര്യന് രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ട കാര്യമില്ല. കുര്യനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതാണെന്നും കമല്‍നാഥ് പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ കളികള്‍ പാര്‍ലമെന്റില്‍ അനുവധിക്കില്ല. ഇടതുപാര്‍ട്ടികള്‍ക്കു വേണമെങ്കില്‍ കുര്യനെ ബഹിഷ്കരിക്കാം. പതിനാറു വര്‍ഷം മുമ്പ് കുര്യനെ കോടതി കുറ്റവിമുക്തനാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനത്ത് കുര്യനുണ്ടാകുമെങ്കില് അദ്ദേഹം സഭ നിയന്ത്രിക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: