കോഴിക്കോട്: ആര്.എം.പി രൂപീകരിച്ചതു മുതല്‍ ടി.പി.ചന്ദ്രശേഖരനോട് സി.പി.എമ്മിന് കടുത്ത വിരോധം ഉണ്ടായിരുന്നതായി ഭാര്യ കെ.കെ.രമ കേസിന്റെ വിചാരണ നടക്കുന്ന എരഞ്ഞിപ്പാലം കോടതിയില്‍ മൊഴി നല്കി. സി.പി.എമ്മിന്റെ ശത്രുതയുടെ ഇരയാണ് ടി.പിയെന്നും അവര്‍ പറഞ്ഞു.
ടി.പിയെ അവസാനിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.മോഹനന് കുന്നുമ്മക്കരയില്‍ പ്രസംഗിച്ചിരുന്നു. ഒഞ്ചിയത്ത് ആര്.എം.പിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് ഭീഷണിയാകുമെന്ന് കണ്ടാണ് ടി.പിയെ കൊല്ലാന്‍ സി.പി.എം വാടക ഗുണ്ടകളെ ഏര്‍പ്പാടാക്കിയതെന്നും രമ മൊഴി നല്കി.
കൊലപാതക സമയത്ത് ടി.പി.ചന്ദ്രശേഖരന് ധരിച്ചിരുന്ന വസ്ത്രങ്ങളും ടി.പിയുടെ ബൈക്കും രമ തിരിച്ചറിഞ്ഞു. സംഭവ സമയത്ത് ടി.പി ധരിച്ചിരുന്ന വസ്ത്രം കണ്ടപ്പോള്‍ രമ കോടതി പൊട്ടിക്കരഞ്ഞു. മകന് അഭിനന്ദും കോടതിയിലെത്തി. ഇവര്‍ക്ക് പുറമെ ആര്‍എംപി ഏരിയ സെക്രട്ടറി എന്‍ വേണുവിനേയും ഇന്ന് വിസ്തരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: