ന്യൂദല്‍ഹി: കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ദല്‍ഹിയില്‍. ഇന്നും നാളെയുമായി പ്രധാനമന്ത്രി ഉള്‍പ്പെടെ 21 കേന്ദ്രമന്ത്രിമാരെ കാണും. പൊതു ബജറ്റിലും റെയില്‍ ബജറ്റിലും കേരളത്തെ അവഗണിച്ചതിലുള്ള പ്രതിഷേധവും കേരളം കേന്ദ്രത്തെ അറിയിക്കും.
പ്രധാനമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരുമായി ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസി പ്രതിസന്ധി, വൈദ്യുത പ്രതിസന്ധി തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കും. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഈ ബജറ്റിലും തീരുമാനമായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക അനുവദിച്ചിട്ടില്ല.
പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിച്ച് ഐഐടിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. വരള്‍ച്ച ദുരിതാശ്വാസ പാക്കേജ് എന്ന നിലയില്‍ 7888 കോടി രൂപയുടെ പദ്ധതി കേരളം സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പൂര്‍ണമായി അംഗീകരിക്കപ്പെടാന്‍ സാധ്യയില്ലെങ്കിലും പരമാവധി തുക നേടിയെടുക്കാന്‍ മന്ത്രിമാരുടെ സംഘം സമ്മര്‍ദം ചെലുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: