ന്യൂദല്‍ഹി: സൈന്യത്തിന്റെ പ്രത്യേകാധികാരത്തിനെതിരെ (അഫ്സ്പ) 12 വര്‍ഷമായി ഉപവാസം അനുഷ്ഠിക്കുന്ന ഇറോം ശര്‍മിളയെ ദല്‍ഹി പട്യാല ഹൗസ് കോടതി ആത്മഹത്യാ ശ്രമത്തിന് കുറ്റം ചുമത്തി. 2006ല്‍ പ്രത്യേക അധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ജന്ദര്‍ മന്ദിറില്‍ ഉപവാസ സമരം നടത്തിയ കേസിലാണ് കുറ്റം ചുമത്തിയത്.
എന്നാല്‍ ആത്മഹത്യാശ്രമം നടത്തിയെന്ന് കുറ്റം ഇറോം ഷര്‍മ്മിള നിഷേധിച്ചു. സമാധാനപരമായ നിരാഹാര സമരമാണ് ഞാന്‍ നടത്തിയത്. താനും ഒരു മനുഷ്യ ജീവിയാണ്. സ്വാതന്ത്ര്യത്തിനും സന്തോഷത്തിനുമുള്ള അവകാശം തനിക്കും ഉണ്ടെന്നും ശര്‍മിള പറഞ്ഞു. സര്‍ക്കാര്‍ പരിഗണിക്കേണ്ടത് ജനങ്ങളുടെ താല്‍പ്പര്യമാണെന്നും സൈന്യത്തിന്റെതല്ലെന്നും ശര്‍മിള ദല്‍ഹിയില്‍ പ്രതികരിച്ചു.
ഇംഫാല്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരാണ് ശര്‍മിളയെ ഇന്നലെ വിമാനമാര്‍ഗം ദല്‍ഹിയിലെത്തിച്ചത്. ഇംഫാലിലെ ജെ.എന്‍.ഐ.എം.എസ്. ആശുപത്രിയില്‍ നിന്നാണ് ദല്‍ഹിയിലെത്തിയത്. മെയ് 22 ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: