ന്യൂദല്‍ഹി: ലിംഗ നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി പുതിയ മാര്‍ഗരേഖയിറക്കി. പരിശോധനാ സമിതികള്‍ ആറ് മാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ലിംഗ നിര്‍ണയ പരിശോധന സംബന്ധിച്ചുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ട് സംസ്ഥാനങ്ങള്‍ ഉടന്‍ നല്‍കണമെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.
ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശലംഘനമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലാബുകളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിക്കണം. ലിംഗ നിര്‍ണയം നടത്തുന്ന ലാബുകള്‍ക്കെതിരേ നടപടി സ്വീകരിക്കണം. രജിസ്ട്രേഷനില്ലാത്ത ലാബുകള്‍ക്ക് അള്ഗ്രാ സൗണ്ട്സ് സ്കാനറുകള്‍ നിര്‍മാതാക്കള്‍ നല്‍കരുത്. വീഴ്ച വരുത്തുന്ന നിര്‍മാതാക്കള്‍ക്കെതിരേയും നടപടി സ്വീകരിക്കണം.
അനധികൃത ലാബുകള്‍ക്കെതിരേ പരാതി ലഭിച്ചാല്‍ അവ പരിശോധിച്ചു സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വീഴ്ച കണ്ടെത്തിയാല്‍ അക്കാര്യം സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കണം. കുറ്റക്കാരുടെ രജിസ്ട്രേഷന് റദ്ദാക്കണമെന്നു കെ.എസ്. രാധാകൃഷ്ണനും ദീപക് മിശ്രയും അടങ്ങുന്ന ഡിവിഷന് ബെഞ്ച് വിവിധ സര്‍ക്കാരുകളോടു നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: