അയര്‍ക്കുന്നം: ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് 120ഓളം പേര് ചികിത്സതേടി. ഐസ്ക്രീം കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും അതിസാരവും പിടിപ്പെട്ടത്. അമയന്നൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ആറാട്ടു ദിവസം വില്പനക്ക് എത്തിയവരില്‍നിന്നും വാങ്ങിയ ഐസ്ക്രീം കഴിച്ചാണ് അസ്വസ്ഥത ഉണ്ടായത്. ഇതേ തുടര്‍ന്ന് അയര്‍ക്കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ആരുടെയും നില ഗുരുതരമല്ല. മെഡിക്കല്‍ ഓഫീസര്‍ ഭക്ഷണ സാധനങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് ദേവസ്വം സെക്രട്ടറി ബാലചന്ദ്രന് താഴത്തുപറമ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: