മുംബൈ: മുംബൈയിലെ ബാന്ദ്രയില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍ മാനഭംഗത്തിന് ഇരയായില്ലെന്നു റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടികള്‍ മാനഭംഗപ്പെട്ടിട്ടില്ലെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടികള്‍ മാനഭംഗത്തിന് ഇരയായെന്നു രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 16 നാണു പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തുകയായിരുന്നു.
ലഖാനി ഗ്രാമത്തില്‍ നിന്നു 14 നാണ് ഇവരെ കാണാതായത്. കുട്ടികളുടെ മരണം വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: