ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന്റെ ജൈത്രയാത്ര അവസാനിച്ചു. സെമിഫൈനലില്‍ കേരളത്തിനെതിരെ കര്‍ണാടക ബുള്ഡോസേഴ്സ് ഏഴ് വിക്കറ്റിനാണ് വിജയം സ്വന്തമാക്കി ഫൈനലില്‍ കടന്നത്. കര്‍ണാടകയുടെ ദ്രുവ് ശര്‍മ്മയാണ് കളിയിലെ കേമന്‍. സ്ക്കോര്‍: കേരള സ്ട്രൈക്കേഴ്സ്: 19.6 ഓവറില്‍ ഒമ്പത് വിക്കറ്റിന് 130; കര്‍ണാടക ബുള്ഡോസേഴ്സ്: 15.6 ഓവറില്‍ മൂന്ന് വിക്കറ്റിന് 131.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അമ്മ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ മോഹന്‍ ലാലിന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന പ്രകടനാമായിരുന്നു ഓപ്പണര്‍മാരായ രാജീവ് പിള്ളയും(15), രാഗേന്ദുവും(17) ചേര്‍ന്ന് സ്ട്രൈക്കേഴ്സിന് സമ്മാനിച്ചത്. എന്നാല്‍ കേരളത്തിന്റെ സ്ക്കോര്‍ 33 ലെത്തി നില്ക്കുമ്പോള് അനാവശ്യ ഓട്ടത്തിന് ശ്രമിച്ച് രാജീവ് റണ്ണൗട്ടായി. കേരളത്തിന്റെ സ്ക്കോര്‍ ബോര്‍ഡില്‍ ആറ് റണ്‍ കുട്ടിച്ചേര്ത്തപ്പോഴേക്കും രാകേന്ദുവും എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി. ഹിമ്മത്തിനായിരുന്നു വിക്കറ്റ്. പിന്നീട് വന്ന മധന്‍ മോഹന്‍(36), അര്ജുന് സന്തോഷ്(25) എന്നിവര്‍ക്കും എക്സ്ട്രാസിനും മാത്രമെ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളു.
മറുപടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടക ബുള്ഡോസേഴ്സിന്റെ തുടക്കം മോശമായിരുന്നെങ്കിലും പതുക്കെ നില മെച്ചപ്പെടുത്തുകയായിരുന്നു. കര്‍ണാടകയുടെ ഓപ്പണര്‍മാരായ പ്രദീപ്(ഒന്ന്), രാജീവ്(പൂജ്യം) തീരെ നിറം മങ്ങിപോയി. ഈ ഘട്ടത്തില്‍ കേരളം വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് വന്ന ദ്രുവ് ശര്‍മ്മയുടെയും(53) ജയറാം കാര്‍ത്തിക്കിന്റെയും(54) ബാറ്റിംഗില്‍ കേരളം തകര്‍ന്നു പോകുകയായിരുന്നു.
സി സി എല്ലില്‍ കേരളത്തിന്റെ പൊരുതല്‍ അവസാനിച്ചു
ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന്റെ ജൈത്രയാത്ര അവസാനിച്ചു. കേരളത്തിനെതിരെ കര്‍ണാടക ബുള്ഡോസേഴ്സ് ഏഴ് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. കര്‍ണാടകയുടെ ദ്രുവ് ശര്‍മ്മയാണ് കളിയിലെ കേമന്‍. സ്ക്കോര്‍: കേരള സ്ട്രൈക്കേഴ്സ്: 19.6 ഓവറില്‍ ഒമ്പത് വിക്കറ്റിന് 130; കര്‍ണാടക ബുള്ഡോസേഴ്സ്: 15.6 ഓവറില്‍ മൂന്ന് വിക്കറ്റിന് 131.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അമ്മ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ മോഹന്‍ ലാലിന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന പ്രകടനാമായിരുന്നു ഓപ്പണര്‍മാരായ രാജീവ് പിള്ളയും(15), രാഗേന്ദുവും(17) ചേര്‍ന്ന് സ്ട്രൈക്കേഴ്സിന് സമ്മാനിച്ചത്. എന്നാല്‍ കേരളത്തിന്റെ സ്ക്കോര്‍ 33 ലെത്തി നില്ക്കുമ്പോള് അനാവശ്യ ഓട്ടത്തിന് ശ്രമിച്ച് രാജീവ് റണ്ണൗട്ടായി. കേരളത്തിന്റെ സ്ക്കോര്‍ ബോര്‍ഡില്‍ ആറ് റണ്‍ കുട്ടിച്ചേര്ത്തപ്പോഴേക്കും രാകേന്ദുവും എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി. ഹിമ്മത്തിനായിരുന്നു വിക്കറ്റ്. പിന്നീട് വന്ന മധന്‍ മോഹന്‍(36), അര്ജുന് സന്തോഷ്(25) എന്നിവര്‍ക്കും എക്സ്ട്രാസിനും മാത്രമെ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളു.
മറുപടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടക ബുള്ഡോസേഴ്സിന്റെ തുടക്കം മോശമായിരുന്നെങ്കിലും പതുക്കെ നില മെച്ചപ്പെടുത്തുകയായിരുന്നു. കര്‍ണാടകയുടെ ഓപ്പണര്‍മാരായ പ്രദീപ്(ഒന്ന്), രാജീവ്(പൂജ്യം) തീരെ നിറം മങ്ങിപോയി. ഈ ഘട്ടത്തില്‍ കേരളം വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് വന്ന ദ്രുവ് ശര്‍മ്മയുടെയും(53) ജയറാം കാര്‍ത്തിക്കിന്റെയും(54) ബാറ്റിംഗില്‍ കേരളം തകര്‍ന്നു പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: