കൊച്ചി: ബംഗളുരു സ്ഫോടന കേസില്‍ ജാമ്യത്തിലിറങ്ങിയ മദനി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു. ഇക്കാര്യം കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകര വാദത്തെത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് മദനി പ്രസംഗിച്ചതെന്നും മുരളീധരന് പറഞ്ഞു. കര്‍ശന ഉപാധികളോടെയാണ് മദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരെയോ മാധ്യമപ്രവര്‍ത്തകരെയോ കാണാന്‍ അനുവാദമില്ല. അടുത്ത ബന്ധുക്കളെ മാത്രം കാണാനേ അനുവാദമുള്ളൂ. എന്നാല്‍ മദനി നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്തു.
കളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊല്ലം കൊട്ടിയത്തെ വിവാഹവേദിയില്‍ എത്തിയപ്പോഴാണ് മദനി അനുയായികളെ അഭിസംബോധന ചെയ്തത്. പിണറായി വിജയന്, ഇ ടി മുഹമ്മദ് ബഷീര്‍, തോമസ് ഐസക്, സി ദിവാകരന് തുടങ്ങി സിപിഐ(എം), സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ വേദിയില്‍ മദനിക്കൊപ്പമുണ്ടായിരുന്നു.
തടിച്ചുകൂടിയായ പിഡിപി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പാണ് മദനിക്ക് നല്‍കിയത്. മദനിയുടെ പ്രസംഗം പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ആവശ്യപ്പെട്ടു. ഇന്റലിജന്റ്സോ അതുപോലുള്ള ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ ഇതേക്കുറിച്ച് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: