തിരുവനന്തപുരം : ഹൈടെക്ക് മോഷ്ടാവ് ബണ്ടി ചോറിനെതിരെ സംസ്ഥാനത്തെ ആദ്യ കുറ്റപത്രം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയില്‍ സമര്‍പ്പിച്ചു. നന്തന്‍കോട് വൈ.എം.ആര് റോഡിന് സമീപത്ത് നിന്ന് കാര്‍ മോഷ്ടിച്ചെന്ന കേസില്‍ മ്യൂസിയം പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബണ്ടിക്കെതിരെ മോഷണം തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുളളത്. നന്തന്‍കോട് വൈ.എം.ആര് റോഡിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മാരുതി എസ്റ്റീം കാര്‍ ഈ വര്‍ഷം ജനുവരി ഇരുപതിനാണ് ബണ്ടി ചോര്‍ മോഷ്ടിച്ചത്. ആര്.വിമല്‍കുമാറിന്റെ ഉടമസ്ഥതയിലുളള കെ.എല്‍.01.പി 2673 നമ്പര്‍ കാറാണ് ബണ്ടി ചോര്‍ മോഷ്ടിച്ചത്.
മുട്ടടയിലെ വീട്ടില്‍ മോഷണത്തിനായി ബണ്ടി എത്തിയത് ഈ കാറിലാണ്. വീടിന് സമീപത്തായി കാര്‍ ഉപേക്ഷിച്ചാണ് ബണ്ടി ഹൈടെക്ക് മോഷണം നടത്തിയത്. കാര്‍ ഉടമ വിമല്‍കുമാര്‍ ഉള്‍പ്പടെ ഏഴ് സാക്ഷികളാണ് കുറ്റപത്രത്തിലുളളത്. എട്ട് രേഖകളും ഒരു തൊണ്ടിവകയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: