മോസ്കോ: അഫ്ഗാനിസ്ഥാനിലെ പ്രമുഖ സിനിമാ നടന് നാസര്‍ മൊഹമ്മദ് മജ്നോന്‍യാര്‍ ഹെല്‍മന്ദി നാറ്റോ സഖ്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ നാറ്റോ നടത്തിയ ആക്രമണത്തിലാണ് മൂന്നു ഭീകരര്‍ക്കൊപ്പം നാസറും മരിച്ചത്.
ഹെല്‍മണ്ട് പ്രവിശ്യയിലെ സര്‍ക്കാരിന്റെ ചാരനായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് നാസറിനെ ഭീകരര്‍ പിടികൂടിയിരുന്നു. ഇവരുടെ താവളത്തിന് നേര്‍ക്കാണ് ആക്രമണം നടന്നത്. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നാസര്‍ ഭീകരതയ്ക്കും മയക്കുമരുന്നിനും എതിരെ പ്രവര്‍ത്തനം നടത്തിയിരുന്നു. ഇത്തരത്തിലുള്ള നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.
അസുഖബാധിതയായ സഹോദരിയെ കാണാന്‍ പോകവെയാണ് നാസറിനെ ഭീകരര്‍ പിടികൂടിയത്. നാസറിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് നാറ്റോ സേന മിസൈല്‍ ആക്രമണം നടത്തിയതെന്ന് സഹോദരന് പറഞ്ഞു. വ്യോമാക്രമണം നടത്തിയ വിവരം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരരുടെ പ്രാദേശിയ കമാന്‍ഡര്‍ മുഹമ്മദ് ആലം അടക്കമുള്ളവര്‍ കൊല്ലപ്പെട്ടുവെന്ന് അധികൃതര്‍ പറഞ്ഞു.
നാസറിന്റെ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്തവിധം ചിതറിപ്പോയെന്നും ബന്ധുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: