ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തില്‍ യു.പി.എസിലെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.
അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ 20 മിനിറ്റ് പണിപെട്ടാണ് തീയണച്ചത്. അപകടം നടക്കുമ്പോള്‍ ആയിരത്തിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തെത്തുടര്‍ന്ന് നാലു മണിക്കൂറോളം വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടു. രാവിലെ അഞ്ചരയോടെ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചതായി ചെന്നൈ എയര്‍പോര്‍ട്ട് ഡയറക്ടര്‍ സുരേഷ് അറിയിച്ചു. ഉച്ചയോടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: