ഇന്ത്യന്‍വെല്‍സ്: ഇന്ത്യന്‍വെല്‍സ് എടിപി ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പറുമായ സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡര്‍, മുന്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ തുടങ്ങിയവര്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് വിക്ടോറിയ അസാരങ്ക, ഏഴാം സീഡ് സാമന്ത സ്ട്രോസര്‍, എട്ടാം സീഡ് കരോലിന വോസ്നിയാക്കി തുടങ്ങിയവരും നാലാം റൗണ്ടില്‍ പ്രവേശിച്ചു.
അസാരങ്ക ബല്‍ജിയത്തിന്റെ കിര്സ്റ്റന് ഫ്ലിപ്കെന്‍സിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് നാലാം റൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍: 3-6, 6-3, 6-0. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം പിന്നീടുള്ള രണ്ടുസെറ്റുകളിലും മികച്ച ഫോമിലേക്കുയര്‍ന്നാണ് അസാരങ്ക മത്സരം സ്വന്തമാക്കിയത്.
എട്ടാം സീഡ് ഡെന്മാര്ക്കിന്റെ കരോലിനെ വോസ്നിയാക്കി റഷ്യയുടെ എലേന വെസ്നിനയെ 6-2, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി നാലാം റൗണ്ടില്‍ പ്രവേശിച്ചു. ഏഴാം സീഡ് സാമന്ത സ്ട്രോസര്‍ ചൈനയുടെ ഷുയി പെങ്ങിനെ 6-3, 3-6, 6-2 എന്ന സ്കോറിന് കീഴടക്കിയാണ് നാലാം റൗണ്ടില്‍ ഇടംപിടിച്ചത്.
പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ ക്രൊയേഷ്യയുടെ ഇവാന് ഡോഡിഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നാലാം റൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍: 6-3, 6-1. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാവ് വാവ്റിങ്ക ഓസ്ട്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് നാലാം റൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍ 6-4, 7-5. ഒരു മണിക്കൂറും 24 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് വാവ്റിങ്ക ഹെവിറ്റിനെ കീഴടക്കിയത്. റോജര്‍ ഫെഡററാണ് നാലാം റൗണ്ടില്‍ വാവ്റിങ്കയുടെ എതിരാളി.
മറ്റ് മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി റിച്ചാര്‍ഡ് ഗാസ്ക്കറ്റും തോമസ് ബര്‍ഡിച്ച്, ഗില്ലിസ് സിമോണ്‍, കെവിന് ആന്ഡേഴ്സണ്, ഏണസ്റ്റ് ഗുല്‍ബിസ്, തുടങ്ങിയവരും നാലാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. പത്താം സീഡ് ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്കറ്റ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പോളണ്ടിന്റെ ജെര്സി ജാനോവിക്കിനെ പരാജയപ്പെടുത്തി നാലാം റൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍: 6-1, 6-4.
ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച് ജര്‍മ്മനിയുടെ ഫ്ലോറിയാന്‍ മേയറെ 6-4, 6-1 എന്ന സ്കോറിന് കീഴടക്കിയാണ് നാലാം റൗണ്ടില്‍ സ്ഥാനം പിടിച്ചത്. 13-ാം സീഡ് ഫ്രാന്‍സിന്റെ ഗില്ലിസ് സിമോണ്‍ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് നാട്ടുകാരനായ ബെനിറ്റ് പെയ്റെയെ കീഴടക്കിയത്. സ്കോര്‍: 3-6, 7-5, 6-4.
അതേസമയം യോഗ്യതാറൗണ്ട് കടന്നെത്തിയ ലാത്വിയയുടെ ഏണസ്റ്റ് ഗുല്‍ബിസ് 20-ാം സീഡ് ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെ അട്ടിമറിച്ചു. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ മത്സരത്തിനൊടുവിലാണ് ഏണസ്റ്റ് ഗുല്‍ബിസ് വിജയം സ്വന്തമാക്കിയത്. സ്കോര്‍ 7-5, 3-6, 4-6. ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണ് 6-3, 6-1 എന്ന സ്കോറിന് ഫിന്‍ലാന്റിന്റെ ജാര്‍ക്കോ നീമിയനെ പരാജയപ്പെടുത്തി നാലാം റൗണ്ടില്‍ പ്രവേശിച്ചു.
അതേസമയം ലോക അഞ്ചാം നമ്പര്‍ താരം റാഫേല്‍ നദാല്‍ എതിരാളി പിന്മാറിയതോടെയാണ് നാലാം റൗണ്ടില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: