മംഗലാപുരം: പുഴക്കരയില്‍ നിന്നു വീട്ടിലേക്കു പോവുകയായിരുന്ന പതിനാലുകാരിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച നാലു യുവാക്കളെ ബല്‍ത്തങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് ഒമ്പതിനു ബല്‍ത്തങ്ങാടിയില്‍ നേത്രാവതി പുഴയോരത്താണു കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മിത്തബാഗിലുവിലെ ഫയാസ് (19), നാസര്‍ (18), നൗഷാദ് (19), ഷാക്കിര്‍ (19) എന്നിവരാണു അറസ്റ്റിലായത്.
പുഴക്കരയില്‍ നിന്നു പെണ്‍കുട്ടിയുടെ നിലവിളികേട്ടു പശുവിനെ മേയ്ക്കുകയായിരുന്ന ഒരു സ്ത്രീ ഓടിവന്നപ്പോള്‍ യുവാക്കള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവം പുറത്തറിയിച്ചാല്‍ കൊന്നു കളയുമെന്നു സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി പരിഭ്രാന്തി പ്രകടിപ്പിച്ചതിനേത്തുടര്ന്നു മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണു പീഡനശ്രമത്തെകുറിച്ചു പറഞ്ഞത്. തുടര്‍ന്നു പിതാവ് ബല്‍ത്തങ്ങാടി പോലീസില്‍ പരാതിപ്പെടുകയും എസ്ഐ യോഗീഷിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: