പാലാ: പനമറ്റത്ത് കഴിഞ്ഞ ദിവസമുണ്ടായ സിപിഎം അക്രമത്തെ തുടര്‍ന്ന് പൊന്‍കുന്നം എസ്.ഐയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ സമാധാനശ്രമങ്ങള്‍ക്ക് ശേഷവും സിപിഎം സമീപപ്രദേശങ്ങളിലേക്ക് അക്രമം വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഇളങ്ങുളം അമ്പലം ഭാഗത്ത് സ്ഥാപിച്ച ബിജെപിയുടെ കൊടിമരവും വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ബോര്‍ഡും നശിപ്പിച്ചു. ഈ പ്രദേശത്തെ സംഘര്‍ഷമേഖലയാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഡിവൈഎഫ്ഐയുടെ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു നേതാവാണെന്ന പറയപ്പെടുന്നു. സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പ്രീതി പിടിച്ചുപറ്റാനും അതുവഴി പാര്‍ട്ടി ഭരിക്കുന്ന ഇളങ്ങുളം സര്‍വ്വീസ് സഹകരണബാങ്കില്‍ ഒഴിവുവന്ന തസ്തികയില്‍ കടന്നു കൂടാനുമാണ് ഇദ്ദേഹത്തിന്റെ ശ്രമം. സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കാനുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് യുവമോര്‍ച്ച എലിക്കുളം പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് അനൂപ് കിഴക്കേത്തറയുടെ അധ്യക്ഷതയില്‍ കൂടിയയോഗത്തില്‍ സെബാസ്റ്റിയന് ജോസഫ്, മനോജ് കീച്ചേരില്‍, സതീഷ്കുമാര്‍, അനീഷ് വഞ്ചിമല, സുരേഷ് വെള്ളംകാവില്, രഘുനാഥ് പനമറ്റം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: