തിരുവനന്തപുരം: 2013-2014 സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റ് കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു. ക്ഷേമ പദ്ധതികള്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്കുന്ന ബജറ്റില്‍ കാര്യമായ നികുതി ഭാരമില്ല. ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തെയും ബാധിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് മാണി തന്റെ പതിനൊന്നാമത്തെ ബജറ്റ് അവതരണം തുടങ്ങിയത്.
സാമ്പത്തികമാന്ദ്യത്തിനിടയിലും സംസ്ഥാനം വളര്‍ച്ചാലക്ഷ്യം കൈവരിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു. റവന്യൂ വരുമാനം 20 ശതമാനത്തിലേറെ വര്‍ധിച്ചു. വിലക്കയറ്റം മൂലം സംസ്ഥാനത്തെ സമ്പത്ത് പുറത്തേക്ക് പോകുന്നതായും കെ എം മാണി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. കാര്‍ഷിക മേഖലയെയും മാന്ദ്യം ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും ഭക്ഷണം, എല്ലാവര്ക്കും ആരോഗ്യം, എല്ലാവര്ക്കും ജീവിത ഭദ്രത എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പദ്ധതി രൂപരേഖ ഏപ്രില്‍, മെയ് മാസങ്ങളില്‍ തയ്യാറാക്കും.
അടിസ്ഥാന സൗകര്യ വികസനത്തിന് 846 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നു. ഗതാഗത – നഗര വികസന മേഖലയടക്കം എല്ലാ വിഭാഗങ്ങളെയും ബജറ്റ് സ്പര്‍ശിക്കുന്നു. ചെറുകിട കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പയുടെ പലിശ എഴുതിത്തള്ളുമെന്നതാണു പ്രധാന പ്രഖ്യാപനം. ഒറ്റത്തവണയായി കുടിശിഖ തീര്‍ക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുമെന്നതും ജനപ്രിയ പ്രഖ്യാപനം.
പെന്ഷന് പ്രായം ഉയര്‍ത്തുന്ന തീരുമാനം നിയമസഭയില്‍ അവതരിപ്പിക്കാതെ ധനമന്ത്രി മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി. നടുവിലങ്ങി ഇടയ്ക്ക് ഇരുന്നതിനാലാണ് പ്രധാന പ്രഖ്യാപനമായ പെന്ഷന് പ്രായത്തെ കുറിച്ച് വായിക്കാന്‍ വിട്ടതെന്നാണ് കെ എം മാണിയുടെ വിശദീകരണം
മറ്റ് പ്രഖ്യാപനങ്ങള്‍:
ഏപ്രില്‍ 1മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും
റവന്യൂ വരുമാനത്തില്‍ 20 ശതമാനം വര്‍ദ്ധന
പദ്ധതിയടങ്കല്‍ 21.34% വര്‍ദ്ധന വരുത്തി
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളര്‍ച്ച 9.5% ആയി
സംസ്ഥാനം വളര്‍ച്ചാലക്ഷ്യം കൈവരിച്ചു
ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളും
നെല്ലു സംഭരണം കാര്യക്ഷമമാക്കും
ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കും
കാര്‍ഷികാദായ നികുതിയില്‍ നിന്നും സാധാരണക്കാരെ ഒഴിവാക്കും
വയനാട്, പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളില്‍ സംഭരിച്ച നെല്ല് അരിയാക്കുന്നതിന് പുതിയ മില്ലുകള്‍
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 12 കോടി
കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് റിസ്ക് ഇന്‍വെസ്റ്റ്മന്റ്
പ്രധാന നഗരങ്ങളില്‍ അഗ്രി മാളുകള്‍
സംസ്ഥാനത്ത് നാളീകേരത്തില് നിന്ന് നീര ഉല്പാദിപ്പിക്കുന്നതിന് 10 ജില്ലകളില്‍ നീരാ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതിനായി 15 കോടി രൂപ
20 രൂപ നിരക്കില്‍ ഭക്ഷണം നല്കാന് തൃപ്തി ന്യായവില ഷോപ്പുകള്‍ എല്ലാ താലൂക്ക് ആസ്ഥാനങ്ങളില്‍ ആരംഭിക്കും.
ഹോട്ടലുകള്‍ക്ക് വൈദ്യുതി വെള്ളം തുടങ്ങിയവയ്ക്കായി 5 ലക്ഷം രൂപ വായ്പ നല്‍കും. സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന് നല്‍കും
വൈറ്റില മോഡലില്‍ എല്ലാ ജില്ലകളിലും മൊബിലിറ്റി ഹബ്ബുകള്‍ സ്ഥാപിക്കും
ജലാശയങ്ങളില്‍ ഫ്ലോട്ടിങ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കും
സൗരോര്‍ജ്ജ പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ 15 കോടി
സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ നികുതിയില്‍ ഇളവ്
സോളാര്‍ വ്യവസായത്തിന് രണ്ടു കോടി
വിദഗ്ധ തൊഴിലാളികള്‍ക്ക് വെബ്സൈറ്റ്
എല്ലാ കൃഷി ഓഫീസുകളിലും കാര്‍ഷിക കര്‍മസേന സ്ഥാപിക്കും
സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുടെ തുക വര്‍ധിപ്പിച്ചു
കര്‍ഷക തൊഴിലാളി പെന്ഷന് 500 രൂപയാക്കി.
വിധവ-വികലാംഗ പെന്ഷന് 700 രൂപയാക്കി.
ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റു വഴിയോ മൊബെയില്‍ മുഖേനയോ വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് വെബ്സൈറ്റും കാര്‍ഷിക കര്‍മസേനയും രൂപീകരിക്കും. അക്ഷയ സെന്ററുകളുടെ സേവനം ഇതിനായി വിനിയോഗിക്കും
റെയില്‍വേ സ്റ്റേഷന് വികസനത്തിന് പത്ത് കോടി
കൊച്ചുവേളിയിലെ കോച്ച് അറ്റകുറ്റപ്പണി കേന്ദ്രത്തിന് 5 കോടി
ഗവേഷണങ്ങള്‍ക്കും പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും പ്രോത്സാഹനം നല്കാന് സ്കൂളുകള്‍ കേന്ദ്രീകരിച്ച് അധ്യാപകര്‍ക്കും പ്രത്യേക പദ്ധതി ആറു കോടി രൂപ ചെലവില്‍ നടപ്പാക്കും
മംഗല്യനിധി പദ്ധതി ആരംഭിക്കും: ചെലവേറിയ വിവാഹങ്ങളില്‍ നിന്നും പദ്ധതിയിലേക്ക് പണം സ്വരൂപിക്കും
വരള്‍ച്ചാ പ്രതിരോധത്തിനും മഴവെള്ള സംഭരണത്തിനുമായി 40 കോടി.
ചിസ് ആനുകൂല്യം വ്യാപിപ്പിക്കും
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെന്ഷന്
പാവപ്പെട്ട വീടുകളിലെ വിദ്യാര്‍ഥിക്ക് സ്കോളര്‍ഷിപ്പ്.
തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളിക്ക് ഓണക്കോടി
മാനസിക വൈകല്യമുള്ളവര്‍ക്ക് ആജീവനാന്ത സംരക്ഷണ ഗൃഹങ്ങള്‍
കേരളം യാചക വിമുക്ത സംസ്ഥാനമാക്കും
കയര്‍, കശുവണ്ടി, കൈത്തറി തൊഴിലാളികള്‍ക്കായി 10 കോടി
ആധുനിക സൗകര്യമുള്ള പ്രകൃതിവാതക ശ്മശാനം ഓരോ ജില്ലയിലും സ്ഥാപിക്കും
ആംബുലന്‍സിന് പത്തര കോടി
സര്‍ക്കാര്‍ ആശുപത്രികളില്‍ ലഹരിമുക്ത കേന്രങ്ങള്‍
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സാ പദ്ധതികള്‍
ആര്.സി.സിയെ നാഷണല്‍ ക്യാന്‍സര്‍ ഇന്സ്റ്റിട്യൂട്ടാക്കും
ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ട്
മൂന്നു ജില്ലകളില്‍ ഫിഷ് മാള്‍
50 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കും
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികലില്‍ സൗജന്യ ചികിത്സ
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡീ അഡിക്ഷന് സെന്റര്‍
ജില്ലാ ആസ്ഥാനങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍
എല്ലാ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്
പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്ഷന് 7000 രൂപയാക്കി. നോണ്‍ ജേണലിസ്റ്റ് വിഭാഗക്കാരുടെ പെന്ഷന് 4000 രൂപയാക്കി.
പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭവന നിര്‍മാണ സബ്സിഡി 50000 രൂപയില്‍ നിന്നും ഒരുലക്ഷമാക്കി ഉയര്‍ത്തി.
പ്ലാസ്റ്റിക് ടാറിങ് പ്രോത്സാഹിപ്പിക്കും
പരപ്പനങ്ങാടിയില്‍ ഫിഷിങ് ഹാര്‍ബര്‍
അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് 1400 രൂപ
നാളീകേര വികസനത്തിന് 25 കോടി
അതത് കൃഷി ഭവനുകളില്‍ പച്ചത്തേങ്ങ സംഭരിക്കും
നാളികേര വികസനത്തിന് ബയോപാര്‍ക്ക്
ആലപ്പുഴയില്‍ കയര്സംസ്കരണ പ്ലാന്റ്
ആലുവ മണപ്പുറത്ത് സ്ഥിരം പാലം സ്ഥാപിക്കുന്നതിന് പതിനാലര കോടി രൂപ
ഗൃഹശ്രീ ഭവന പദ്ധതിക്ക് സബ്സിഡി
തിരുവനന്തപുരത്ത് സോയില്‍ മ്യൂസിയം
വയനാട്ടില്‍ രണ്ട് എലിഫന്റ് സ്ക്വാഡുകള്‍ സ്ഥാപിക്കും
തീരദേശ കപ്പല്‍ ഗതാഗത പദ്ധതി
സഹകരണ മേഖലയ്ക്ക് 75 കോടി
കാര്‍ഷിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിന് ധാര പദ്ധതി നടപ്പാക്കും
സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കും
റോഡുകളില്‍ പ്രത്യേക സംവിധാനം
ശുചിത്വ പരിപാടികള്‍ക്ക് 12 കോടി രൂപ
ഈരാറ്റുപേട്ട പഞ്ചായത്ത് മുനിസിപ്പാലിറ്റിയാവും
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 50 കോടി രൂപ
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവേകാനന്ദ ചെയര്‍ വിവേകാനന്ദ പഠനകേന്ദ്രമാക്കി ഉയര്‍ത്തും
കേരള സര്‍വകലാശാലയില്‍ സെന്‍ട്രല്‍ ടെക്നോളജി മ്യൂസിയത്തിന് ഒരു കോടി രൂപ
വന്യജീവികളില്‍ നിന്ന് കൃഷിക്കാര്‍ക്ക് സംരക്ഷണം നല്കുന്ന പദ്ധതികള്‍ക്കായി 10 കോടി രൂപ
പിഎംജിഎസ്വൈ പദ്ധതിക്കായി 51.87 കോടി രൂപ
കേരളത്തെ ഭൂരഹിത സംസ്ഥാനമാക്കി മാറ്റും
റവന്യൂ ഓഫീസുകളെ ഘട്ടം ഘട്ടമാക്കി സ്മാര്‍ട്ട് ഓഫീസുകളാക്കി മാറ്റും
വില്ലേജ് ഓഫീസുകള്‍ ആധുനീകവത്ക്കരിക്കും
മീറ്റ് പ്രോസസിംഗ് പ്ലാന്റ് ചാലക്കുടിയില്‍ ആരംഭിക്കും. ജിനോമിക് ലബോറട്ടറി സ്ഥാപിക്കും.
അര്‍ത്തുങ്കല്‍, വെള്ളയില്‍ എന്നിവടങ്ങളില്‍ ഫിഷിംഗ് ഹാര്‍ബറുകള്‍.
മൂന്നാറില്‍ ഫിലിം ആര്ക്കവിസിന് 2.5 കോടി. .
സംസ്ഥാനത്ത് അഞ്ച് തീയറ്ററുകള്‍ കൂടി നവീകരിക്കാന്‍ തീരുമാനിച്ചു. റവന്യൂ ഓഫീസുകളെ സ്മാര്‍ട്ട് ഓഫീസുകളാക്കും.
കാട്ടാക്കടയില്‍ മിനി സിവില്‍ സ്റ്റേഷന്. താലൂക്ക് ഓഫീസുകള്‍ നവീകരിക്കും.
ആതുരസേവനരംഗം മെച്ചപ്പെടുത്തും, എല്ലാ ജില്ലാ ആസ്ഥാനത്തും ഹൈടെക് ലാബുകള്‍
തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ പൊതു ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ ആരംഭിക്കും
തൊടുപുഴയില്‍ മലങ്കര ഇറിഗേഷന്‍ ടൂറിസം പ്രൊജക്ട് ആരംഭിക്കും
പ്രകൃതി വാതകം ഉപയോഗിച്ച് കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന് നടപടി, കായംകുളത്തെ എന്‍ടിപിസിയില്‍ നിന്നും 1500 മെഗവാട്ട് ഇത്തരത്തില്‍ ഉല്പാദിപ്പിക്കാന് ശ്രമിക്കും
പാരമ്പര്യ ഊര്‍ജത്തെക്കുറിച്ച് ബോധവല്‍ക്കരണത്തിനായി എനര്‍ജി പാര്‍ക്കുകള്‍ സ്ഥാപിക്കും
ഇലക്ട്രോണിക്ക് മാനുഫാക്ചറിംഗ് രംഗത്തിന് പ്രത്യേക പരിഗണന
എറണാകുളത്ത് അന്താരാഷ്ട്ര കണ്വെന്ഷന് സെന്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: