ആലപ്പുഴ: പിന്നാക്ക വിഭാഗങ്ങളിലെ സംവരണത്തിനുള്ള വരുമാന പരിധി ആറു ലക്ഷമാക്കി നിജപ്പെടുത്തിയത് പ്രതിഷേധാര്‍ഹവും ദുഃഖകരവുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിന്നാക്ക സമുദായ കമ്മിഷനെ അവഹേളിക്കുന്നതാണു നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആറു ലക്ഷമെന്ന പരിധി തീര്‍ത്തും കുറവാണ്. ശുപാര്‍ശ തള്ളാനായിരുന്നെങ്കില്‍ എന്തിനാണു വെറുതെ പിന്നാക്ക വിഭാഗ കമ്മിഷനെ നിയോഗിച്ചതെന്നും വെള്ളാപ്പള്ളി ചോദിച്ചു. പിന്നാക്കവിഭാഗക്കാരോട് എന്തു ചെയ്താലും പ്രശ്നമില്ലെന്ന നിലപാട് ആണെന്നും വെളളാപ്പള്ളി കുറ്റപ്പെടുത്തി.
കമ്മിഷനെ വച്ചതും തെളിവെടുപ്പു നടത്തിയതും പ്രഹസനമായിരുന്നു. കമ്മിഷന്റെ നിര്‍ദേശം തള്ളിയതോടെ മന്ത്രിസഭാ ഉപസമിതി അതിന്റെ നിലനില്‍പ്പു ചോദ്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: