ഭോപ്പാല്‍: മധ്യപ്രദേശിലെ ദാത്യ ജില്ലയില്‍ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ യുവതിയെ എട്ട് പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയായി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഇന്ത്യയില്‍ വിനോദയാത്രയുടെ ഭാഗമായി വന്ന ഇവര്‍ ഭര്‍ത്താവിനൊപ്പം സൈക്കില്‍ സവാരി നടത്തുമ്പോളായിരുന്നു രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്.
ഭര്‍ത്താവിനൊപ്പെ മധ്യപ്രദേശില്‍ നിന്ന് ആഗ്രയിലേക്ക് സൈക്കിളില്‍ പോവുമ്പോഴായിരുന്നു ആക്രമണം. യാത്രാമധ്യേ എട്ടു പേരടങ്ങുന്ന സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ കൈവശം ഉണ്ടായിരുന്ന പണം അപകരിക്കുകയും ചെയ്തു.
യുവതിയെ പിന്നീട് ഗ്വാളിയാറിലെ കമലാരാജെ ഗ്വാളിയാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ബലാത്സംഗമാണെന്ന് തെളിഞ്ഞിട്ടുണ്ട്.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: