ശ്രീനഗര്‍: കാശ്മീര്‍ താഴ്വരയില് സായുധ സേനയുടെ പ്രത്യേകാധികാരം(ആഫ്സ്പാ) പിന്‍വലിക്കാന്‍ തയാറായിട്ടില്ലെന്ന് കരസേന മേധാവി ബിക്രം സിംഗ്.
ശ്രീനഗറിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണമുണ്ടായ സാഹചര്യത്തിലാണ് കരസേന മേധാവിയുടെ പ്രസ്താവന. അതിര്‍ത്തിയില്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് സിയാച്ചിനെന്നും ബിക്രം പറഞ്ഞു.
പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൗണ്ടെയ്ന് സ്ട്രൈക്ക് കോപ്സ് രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതക്കതിരെയുള്ള പാക്ക് നയത്തേയും വിക്രം സിംഗ് വിമര്‍ശിച്ചു. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാക്ക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചുയെന്നത് പാക്കിസ്ഥാന് ആദ്യം നിഷേധിക്കുകയായിരുന്നു.
എന്നാല്‍ സൈനിക മേധാവിയായിരുന്ന പര്‍വ്വേസ് മുഷറഫ് തന്നെ ഈ കാര്യം പിന്നീട് അംഗീകരിക്കുകയായിരുന്നെന്നും ബിക്രം സിംഗ് ചൂണ്ടികാട്ടി. പാക്കിസ്ഥാന്റെ ഇരട്ടതാപ്പാണ് ഇതോടെ വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: