കോഴിക്കോട്: യുഡിഎഫില്‍ നേതാക്കളുടെ പരസ്യമായ വിഴുപ്പലക്കല്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയണം. അല്ലാതെ പരസ്യമായി പറയാന്‍ പാടില്ല. അഭിപ്രായ പ്രകടനങ്ങള്‍ അനുയോജ്യമായ വേദിയില്‍ ഉന്നയിക്കണം. നേതാക്കള്‍ സംയമനം പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ബജറ്റിനെക്കുറിച്ച് ഉയര്‍ന്ന പരാതികളെക്കുറിച്ചും ചെന്നിത്തല പ്രതികരിച്ചു. ജനപ്രിയ ബജറ്റാണ് ഇത്തവണത്തേത്. ബജറ്റിനെക്കുറിച്ചു തനിക്കു പരാതിയില്ല.പരാതികള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമുന്നത നേതാവാണ് കെ.ആര്. ഗൗരിയമ്മ. ഗൗരിയമ്മയ്ക്കെതിരേ മോശം പരാമര്‍ശം പാടില്ലായിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: